ന്യൂദല്‍ഹി: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വാച്ച് അഴിമതി സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ആവശ്യപ്പെട്ടു.
70 ലക്ഷം രൂപ വിലമതിക്കുന്ന മുഖ്യമന്ത്രിയുടെ ഡയമണ്ട് വാച്ച് നേരത്തെ വിവാദമായിരുന്നു. ഇത് തനിക്ക് ഒരു സുഹൃത്ത് സമ്മാനമായി നല്‍കിയതാണെന്നാണ് സിദ്ധരാമയ്യ പറഞ്ഞിരുന്നത്. എന്നാല്‍ ഒരു പൊതുപ്രവര്ത്തകന് 400 രൂപയില്‍ കൂടുതലുള്ള സമ്മാനങ്ങള്‍ വാങ്ങാന്‍ പാടില്ലെന്നാണ് നിയമമെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടുന്നു.
വാച്ചിനെക്കുറിച്ച് മുഖ്യമന്ത്രി ജനങ്ങളോട് വിശദീകരിക്കണമെന്നും അനന്തകുമാര്‍ ആവശ്യപ്പെട്ടു. ഇത്രയും വിലപിടിപ്പുള്ള വാച്ച് എങ്ങനെയാണ് മുഖ്യമന്ത്രി വാങ്ങിയത്. അതിനുള്ള പണം എവിടെ നിന്നാണെന്നും അറിയാന്‍ ജനങ്ങള്ക്കധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് ഇറക്കുമതി ചെയ്യപ്പെട്ട വാച്ചാണ്. അതുകൊണ്ടുതന്നെ ഫോറിന് എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ടിന്റെ വിരുദ്ധവുമാണ്. ഇത്സംബന്ധിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സിദ്ധരാമയ്യയുടെ വാച്ചിന് അമ്പത് ലക്ഷത്തിലധികം വിലവരുമെങ്കില് അദ്ദേഹത്തിന്റെ സണ്ഗ്ലാസ്സിന് ഒരുലക്ഷത്തിലധികം വിലവരുമെന്നും ജെഡിഎസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ കുമാരസ്വാമി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: