തൃശൂര്‍: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണച്ചത് മണ്ടത്തരമായയെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീന്‍. സമിതിയുടെ പിന്തുണയോടെ അധികാരത്തില്‍ എത്തിയ സര്‍ക്കാര്‍ വ്യാപാരികളെ ദ്രോഹിക്കുന്ന നയമാണ് സ്വീകരിച്ച് പോരുന്നത്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നേരില്‍ കണ്ട് പല തവണ തങ്ങളുടെ ആവശ്യങ്ങള്‍ പറഞ്ഞതാണ്, എന്നാല്‍ അതെല്ലാം അവഗണിക്കപ്പെടുകയായിരുന്നു. മന്ത്രിമാര്‍ക്ക് പോലും നിയന്ത്രണമില്ലാത്ത തരത്തില്‍ ഉദ്യോഗസ്ഥഭരണമാണ് വാണിജ്യ നികുതി വകുപ്പിലടക്കം പലയിടത്തും നടക്കുന്നത്. ഇതിനെല്ലാം ഉത്തരവാദി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാ ജില്ലകളിലും സമിതി മത്സരരംഗത്തുണ്ടാകുമെന്നും നസറുദ്ദീന്‍ അറിയിച്ചു. തെരഞ്ഞടുപ്പില്‍ ഏതൊക്കെ മണ്ഡലങ്ങളില്‍ മത്സരിക്കണം എന്നതടക്കമുള്ള വിഷയങ്ങളെ സംബന്ധിച്ച് വിവിധ രാഷ്ട്രീയകക്ഷികളുമായി ചര്‍ച്ചകള്‍ നടന്നുവരികയാണ്.
ആലപ്പുഴയില്‍ വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തിനുത്തരവാദിയായ വാണിജ്യ നികുതി വകുപ്പ് ഡെപ്യൂട്ടി കമ്മീഷണര്‍ക്കും കീഴിലുള്ള ഉദ്യോഗസ്ഥര്‍ക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് നസറുദ്ദീന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം തൃശൂരില്‍ വാണിജ്യ നികുതി വകുപ്പ് സമുച്ചയത്തിലേക്ക് നടന്ന വ്യാപാരികളുടെ മാര്‍ച്ചിനെ യാതൊരു പ്രകോപനവുമില്ലാതെ അടിച്ചമര്‍ത്തിയതിന് നേതൃത്വം്യൂനല്കിയ വെസ്റ്റ് സിഐ വി.കെ. രാജുവിനെതിരെ്യൂനടപടി വേണം.
മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റ 70 കാരനായ വ്യാപാരി ഇപ്പോഴും തീവ്രപരിചരണത്തിലാണ്. ്യൂനിയന്ത്രണാതീതരായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് കടിഞ്ഞാണിടാന്‍‘ഭരണാധികാരികള്‍ക്ക് സാധിക്കണം. ഉദ്യോഗസ്ഥരുടെ ക്വാട്ട തികയ്ക്കലിന്റെ പേരില്‍ വ്യാപാരികളെ പീഡിപ്പിക്കുന്നത് ഇനി അനുവദിക്കില്ല. കുഞ്ഞാവു ഹാജി, കെ.പി. അബ്ദുള്‍ ഹമീദ്, ജോര്‍ജ്ജ് കുറ്റിച്ചാക്കു, കെ.വി. ഖാദര്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: