കാഞ്ഞിരപ്പള്ളി: റേഷന്‍ മൊത്തവ്യാപാര കേന്ദ്രത്തില്‍ നടന്ന ക്രമക്കേടുകള്‍ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കാഞ്ഞിരപ്പള്ളിയിലെ വി.എം. സെയ്തുമുഹമ്മദ് ആന്റ് കമ്പിനിയുടെ പേരിലുള്ള റേഷന്‍ മൊത്ത വ്യാപാര കേന്ദ്രത്തിന്റെ മാനേജിങ് പാര്‍ട്നറായ തൊടുപുഴ സ്വദേശി വിജയകുമാറിനെതിരെയാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. റേഷന്‍ സാധനങ്ങളുടെ വിതരണത്തില്‍ എത്ര നാളുകളായി ക്രമക്കേട് നടന്നിട്ടുണ്ടെന്നും, സ്റ്റോക്കില്‍ കുറവ് കണ്ടെത്തിയ അരിയും ഗോതമ്പും കരിഞ്ചന്തയില്‍ വില്‍പ്പന നടത്തിയതിനെ കുറിച്ചുമാണ് പൊലീസ് അന്വേഷണം.
സപ്ലൈ ഓഫിസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ ക്രമക്കേടുകളെ കുറിച്ച് താലൂക്ക് സപ്ലൈ ഓഫിസര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടറാണ് പോലീസ് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണത്തിന് തുടക്കം കുറിച്ച് പോലീസ് ഇന്നലെ താലൂക്ക് സപ്ലൈ ഓഫിസിലെത്തി ഉദ്യോഗസ്ഥരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു.
കഴിഞ്ഞ 16നാണ് കാഞ്ഞിരപ്പള്ളിയിലെ റേഷന്‍ മൊത്തവ്യാപാര കേന്ദ്രത്തില്‍ പരിശോധന നടന്നത്. 1700ക്വിന്റല്‍ അരിയുടെയും, 800 ക്വിന്റല്‍ ഗോതമ്പിന്റെയും കുറവാണ് പരിശോധനയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മൊത്ത വിതരണ കേന്ദ്രം അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തിരുന്നു. വിജയകുമാര്‍ നടത്തുന്ന എരുമേലിയിലെ മൊത്ത വ്യപാര കേന്ദ്രവും സപ്ലൈഓഫിസ് ഉദ്യോഗസ്ഥര്‍ അടച്ചൂ പൂട്ടി.
താലൂക്ക് സപ്ലൈ ഓഫിസര്‍ പി.എ യുസഫ് തയ്യാറാക്കിയ റിപ്പോര്‍ട്ട് ജില്ലാ സപ്ലൈ ഓഫിസര്‍ മുഖേനയാണ് ജില്ലാ കളക്ടര്‍ക്ക് കൈമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: