മിലാന്: എസി മിലാന് കോപ്പ ഇറ്റാലിയ കപ്പ് ഫൈനലില്‍. സാന്‍ സിരിനോയില് നടന്ന രണ്ടാം പാദ പോരാട്ടത്തില്‍ അലസ്സാന്ഡ്രിയയെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് മിലാന് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. 2003നുശേഷം ആദ്യമായാണ് മിലാന് കോപ്പ ഇറ്റാലിയ ഫൈനലില്‍ കളിക്കാന്‍ അര്‍ഹത നേടുന്നത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ 13-ാം തവണയും. ആദ്യപാദത്തില്‍ 1-0ന്റെ നേരിയ ജയം സ്വന്തമാക്കിയ മിലാന് ഇരുപാദങ്ങളിലുമായി 6-0ന്റെ വിജയമാണ് അലസ്സാന്ഡ്രിയക്കെതിരെ സ്വന്തമാക്കിയത്.
മിലാന് വേണ്ടി ജെര്‍മി മെനസ് രണ്ട് ഗോളുകള്‍ നേടി. കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയ മിലാന് 20-ാം മിനിറ്റില്‍ ജെര്‍മി മെനസിലൂടെയാണ് ആദ്യ ഗോള്‍ നേടിയത്. നാല് മിനിറ്റിനുശേഷം റൊമാഗ്നോളിയും 29-ാം മിനിറ്റില്‍ ജെര്‍മി മെനസ് തന്റെ രണ്ടാമത്തെയും മിലാന്റെ മൂന്നാം ഗോളും നേടി. പിന്നീട് 80-ാം മിനിറ്റിലാണ് കളിയിലെ ഗോള്‍ പിറന്നത്. റോബര്‍ട്ടോ സബാറ്റോ സ്വന്തം വലയില്‍ പന്തെത്തിച്ചു. 89-ാം മിനിറ്റില്‍ സൂപ്പര്‍താരം മരിയോ ബലോട്ടെല്ലിയും ലക്ഷ്യം കണ്ടതോടെ മിലാന്റെ ഗോള്‍ പട്ടിക പൂര്‍ണ്ണം. മെയ് 21ന് നടക്കുന്ന ഫൈനലില്‍ ഇന്റര്മിലാന്-ജുവന്റസ് മത്സര വിജയികളെ മിലാന് നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: