തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന്റെ നിയമസഭാ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് പോളിറ്റ് ബ്യൂറോ പറയുംവരെ മിണ്ടരുതെന്ന് ശാസന. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഈ നിലപാട് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അടക്കമുള്ള നേതാക്കളെ അറിയിച്ചു. സ്ഥാനാര്‍ത്ഥിപട്ടിക 13 ന് ചേരുന്ന സംസ്ഥാന കമ്മിറ്റിക്കുശേഷം പ്രഖ്യാപിക്കും. അതിനു മുമ്പ് 11 ന് പിബി ചേരും; പറയും.
ഇതെത്തുടര്‍ന്ന് വിഎസിന്റെ സ്ഥാനാര്‍ത്ഥിത്വം സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്തില്ല. സിറ്റിങ് എംഎല്‍എമാര്‍ തുടര്‍ച്ചയായി മത്സരിക്കുന്നതിന് തടസമാകുന്ന നിബന്ധന ഒഴിവാക്കും. നിലവില്‍ ആരെങ്കിലും പിന്മാറിയാല് ജയസാധ്യതയുള്ള യുവാക്കള്‍ക്ക് പ്രാമുഖ്യം നല്‍കണം. ജയസാധ്യത പരിഗണിച്ചു മണ്ഡലങ്ങള്‍ വച്ചുമാറാം. ജയസാധ്യത നോക്കി മത്സരിപ്പിക്കും. കെ.ബി. ഗണേഷ്കുമാറിനെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാനും ധാരണയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: