തൊടുപുഴ: മുട്ടം പോളിടെക്നിക്കിന് സമീപം പ്രവര്‍ത്തിക്കുന്ന പ്ലൈവുഡ് കമ്പനിയില്‍ വന്‍ അഗ്നിബാധ. പത്ത് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. മെഷീനുകളും പ്ലൈവുഡും കെട്ടിടങ്ങളും നശിച്ചിട്ടുണ്ട്.
കമ്പനിക്ക് സമീപം താമസിച്ചിരുന്ന തൊഴിലാളികളാണ് തീപിടിത്തം ആദ്യം അറിഞ്ഞത്. തുടര്‍ന്ന് മൂലമറ്റം ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചു. തീപിടിത്തത്തിന്റെ രൂക്ഷത കണക്കിലെടുത്ത് തൊടുപുഴയില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് സംഘവും രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്കി. നാലര മണിക്കൂര്‍ ഫയര്‍ഫോഴ്സ് സംഘം പരിശ്രമിച്ചതിനെത്തുടര്ന്നാണ് തീയണയ്ക്കാന്‍ കഴിഞ്ഞത്. ഒമ്പതു തവണ ഫയര്‍ഫോഴ്സ് വാഹനങ്ങള്‍ മലങ്കര ജലാശയത്തില്‍ നിന്നും വെള്ളം ശേഖരിച്ചാണ് തീയണച്ചത്. നാട്ടുകാര്‍ക്കും ഫയര്‍ഫോഴ്സിനുമൊപ്പം മുട്ടം പോലീസും രക്ഷാ പ്രവര്ത്തിനത്തിന് നേതൃത്വം നല്കി.
ഈരാറ്റുപേട്ട സ്വദേശി പി.കെ ഷഹനാസിന്റെ ഉടമസ്ഥതയിലുള്ളതാണ് ടാക്സര്‍ വിന്നീസ് എന്ന പ്ലൈവുഡ് കമ്പനി. വൈദ്യുതഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: