ബെംഗളൂരു: ശബരിമലയില്‍ നടന്നുവരുന്ന ആചാരാനുഷ്ഠാനങ്ങളെ തകിടംമറിച്ച് ക്ഷേത്ര വിശുദ്ധിയെ കളങ്കിതമാക്കാന്‍ ശാഠ്യം പിടിക്കുന്ന ബാഹ്യശക്തികളെ തിരിച്ചറിഞ്ഞ് പരാജയപ്പെടുത്തണമെന്ന് ശബരിമല അയ്യപ്പ സേവാസമാജം അഭിപ്രായപ്പെട്ടു.
ഓരോ അയ്യപ്പവിശ്വാസിയും ഇത് തന്റെ പ്രധാന കര്‍ത്തവ്യമായി കരുതണമെന്നും സമാജം ആവശ്യപ്പെട്ടു. ബംഗളൂരിലെ യാദവ സ്മൃതിയില്‍ നടന്ന കേന്ദ്ര നിര്‍വാഹക സമിതി യോഗം ദേശീയ ചെയര്മാന് പി.ആര്. കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. ദേശീയ ജനറല്‍ സെക്രട്ടറി ഈറോഡ് രാജന് അജണ്ട അവതരിപ്പിച്ചു.
ശബരിമലയെ സംബന്ധിച്ച് വന്നതും വന്നു കൊണ്ടിരിക്കുന്നതുമായ വിവാദങ്ങളുടെ പിന്നില്‍ ചില തല്പര കക്ഷികളാണെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും വിവാദക്കുരുക്കില്‍ ഉള്‍പെടുത്തി ശബരിമലയുടെ പവിത്രതയ്ക്ക് കളങ്കം ചാര്‍ത്താനും അങ്ങോട്ടേയ്ക്കുള്ള ഭക്തജന പ്രവാഹം ഇല്ലായ്മ ചെയ്യലുമാണ് ഇവരുടെ ഗൂഢോദ്ദേശ്യം. അതിനുവേണ്ടി അവര്‍ പുറത്തെടുത്ത അവസാനത്തെ ആയുധമാണ് ശബരിമലയിലെ സ്ത്രീ പ്രവേശനം. ഇതിനെതിരെ സ്ത്രീ പുരുഷ ഭേദമെന്യേ പ്രതികരിക്കണം. 10 വയസ്സ് മുതല്‍ 50 വയസ്സിനുള്പ്പെട്ട അയ്യപ്പ വിശ്വാസികളായ ഒരു ലക്ഷം സ്ത്രീകള്‍ ഒപ്പിട്ട ഭീമന് മെമ്മേറാണ്ടം ശബരിമല അയ്യപ്പ സേവാസമാജം കേന്ദ്ര സര്‍ക്കാറിന് അയച്ചുകൊടുക്കും.
സമാജത്തിന്റെ ആദ്യകാല ജനറല്‍ സെക്രട്ടറിയും നിലവില്‍ ദേശീയ വൈസ് ചെയര്‍മാനുമായ കുമ്മനം രാജശഖരനെ കേന്ദ്രകമ്മറ്റി അനുമോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: