കൊച്ചി: സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറായി വിന്‍സന്‍ എം. പോളിനെ നിയമിക്കുന്നതിനെതിരായ ഹര്‍ജിയില്‍ ഹൈക്കോടതി ഇടപെട്ടു. നിയമനമ നടത്തിയിട്ടില്ല, ശുപാര്‍ശയേ നല്കിയിട്ടുള്ളുവെന്ന് സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് തല്‍സ്ഥിതി നിലനിര്‍ത്താന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു.
ട്രാവന്‍കൂര്‍ ടൈറ്റാനിയം മുന്‍ എം.ഡി എസ് സോമനാഥന് പിള്ള നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖിന്റെതാണ് നിര്‍ദ്ദേശം. ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. മുഖ്യമന്ത്രിക്കും, വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിക്കും എതിരായ നോട്ടീസ് സര്‍ക്കാര്‍ അഭിഭാഷകന് സ്വീകരിച്ചു.
പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെതിരായ നോട്ടീസ് അയക്കുന്നതിനു കോടതി നിര്‍ദേശം നല്കി. ഹര്‍ജി പരിഗണിച്ച കോടതി സര്‍ക്കാരില്‍ നിന്നു ബന്ധപ്പെട്ട ഫയലുകള്‍ വിളിച്ചു വരുത്തിയശേഷമാണ് തല്‍സ്ഥിതി തുടരാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: