തിരുവനന്തപുരം: തെല്ലു ഭയത്തോടും അമ്പരപ്പോടും നടന് ദുല്‍ക്കര്‍ സല്മാന് ജയിലിനുള്ളിലേക്കു കടന്നു. അപ്പോഴത്തെ അത്ഭുതവും സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള ജയില്‍ നേരിട്ടു കണ്ടതിന്റെ ത്രില്ലും ദുല്‍ക്കര്‍ മറച്ചു വച്ചില്ല. പിന്നെ തടവുകാരുടെയും ജയില്‍ ജയില്‍ ജീവനക്കാരുടെയും ആദരവ് ഏറ്റുവാങ്ങി. ജയില്‍ ക്ഷേമദിനാഘോഷങ്ങളുടെ സമാപന സമ്മേളനത്തില്‍ സമ്മാനദാനം നിര്വഹിക്കനെത്തിയതായിരുന്നു ദുല്‍ക്കര്‍.
സമാപന സമ്മേളനം മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ജീവപര്യന്തം തടവുകാരായ 215 പേരെ മോചിപ്പിക്കാന്‍ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. ജീവപര്യന്തം തടവുകാരില്‍ സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ച കേസിലെ പ്രതികള്‍, തീവ്രവാദക്കേസുകളിലെ പ്രതികള്‍, മദ്യ- മയക്കുമരുന്നു കേസിലെ പ്രതികള്‍ എന്നിവര്‍ ഒഴികെയുള്ളവരെയാണ് മോചിപ്പിക്കുക. ഇതിനുള്ള ഫയല്‍ ഇന്നലെ ഗവര്‍ണര്‍ക്ക് അയച്ചതായും മന്ത്രി പറഞ്ഞു.
പൂജപ്പുര ജയില്‍ സിനിമയില്‍ മാത്രമാണ് കണ്ടിട്ടുള്ളതെന്ന് നടന് ദുല്‍ക്കര്‍ പറഞ്ഞു. ജയിലുമായി ബന്ധപ്പെട്ട സിനിമയുടെ ഷൂട്ടിംഗിനായാണ് തിരുവനന്തപുരത്തെത്തിയത്. ഈ സമയത്ത് സംസ്ഥാന അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷിക്കുന്ന ദിവസമാണിതെന്നും അദ്ദേഹം പറഞ്ഞു. പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ വകുപ്പ് ഐജി എച്ച്. ഗോപകുമാര്‍ അദ്ധ്യക്ഷതവഹിച്ച യോഗത്തില്‍ നടന്മാരായ പി. ബാലചന്ദ്രന്, വിനയ്ഫോര്‍ട്ട്, വിനായകന്, ബി. പ്രദീപ, ജയില്‍ സൂപ്രണ്ട് എ. ജി. സുരേഷ്, എംഎല്‍എ മാരായ പന്തളം സുധാകരന്, ശബരീനാഥ്, വെല്‍ഫെയര്‍ ഓഫീസര്‍ വി.എസ്. സുമന്ത് എന്നിവര്‍ സംസാരിച്ചു. ഇങ്കു റഹ്മത്ത് എഴുതിയ പുസ്തകത്തിന്റെ 500 കോപ്പികള്‍ ജയില്‍ ലൈബ്രറിയിലേക്ക് കൈമാറുന്ന ചടങ്ങും മന്ത്രി നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: