കൊട്ടാരക്കര: താലൂക്ക് ആശുപത്രിയില്‍ എത്തുന്ന സാമൂഹ്യവിരുദ്ധര്‍ ജാഗ്രതൈ. ആശുപത്രിയും പരിസരവും ഇനി ക്യാമറ നിരീക്ഷണത്തിലാണ്. ആറര ലക്ഷം രൂപ ചിലവഴിച്ച് കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് സ്ഥാപിച്ച സിസിറ്റിവി ക്യാമറയുടേയും ,ഒഫ്താള്മോളജി ഡിപ്പാര്‍ട്ട്മെന്റ്, ദന്തല്‍ ബ്ലോക്ക്, സെക്യൂരിറ്റി റൂം, ഇന്റര്‍-കോം, പബ്ലിക് അഡ്രസിംഗ് സിസ്റ്റം എന്നിവയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ശശികുമാര്‍ നിര്‍വ്വഹിച്ചു.
മദ്യപിച്ചെത്തുന്ന കൂട്ടിരുപ്പുകാര്‍ ആശുപത്രി ജീവനക്കാര്‍ക്ക് എന്നും തലവേദനയായിരുന്നു. ക്യാമറകള്‍ സ്ഥാപിക്കുന്നതിലൂടെ ഇവരെയും സാമൂഹ്യവിരുദ്ധരേയും ഒഴിവാക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഓപ്പറേഷന് തിയേറ്ററിന്റേയും ലേബര്‍ റൂമിന്റെയും ഇടനാഴികളിലും ഒപി കൗണ്ടറുകളിലും ട്രോമ-കെയര്‍ യൂണിറ്റിന് മുന്‍വശത്തുമാണ് ക്യാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്. ആശുപത്രിക്കുള്ളിലേയും വളപ്പിലേയും വ്യക്തമായ ദൃശ്യങ്ങള്‍ ലഭ്യമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അടുത്ത സാമ്പത്തികവര്‍ഷം സിസിറ്റിവി ക്യാമറയുടെ പ്രവര്‍ത്തനം വിപുലീകരിക്കുവാന്‍ പദ്ധതി തയ്യാറാക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ബ്ലോക്ക് പ്രസിഡന്റ് പറഞ്ഞു. വൈസ് പ്രസിഡന്റ് ഷീബാ സുരേഷ് അധ്യക്ഷത വഹിച്ചു. മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷൈല സലീംലാല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആര്.വേണുഗോപാല്‍, എല്‍.ബാലഗോപാല്‍, സുമ.എല്‍, കൗണ്‍സിലര്‍ കാര്‍ത്തിക വി.നാഥ്, ബിജെപി മണ്ഡലം പ്രസിഡന്റ് സി.വിജയകുമാര്‍, ആശുപത്രി സൂപ്രണ്ട് ഡോ.ബിജു ബി.എന്‍, ആര്‍എംഒ ഡാര്വിന് സി. പേള്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: