കുണ്ടറ: കുണ്ടറയില്‍ ത്രിതല തെരഞ്ഞെടുപ്പ് കഴിഞ്ഞുയടന് നടക്കുന്ന അക്രമങ്ങള്‍ക്ക് സിപിഎമ്മിനെ പ്രേരിപ്പിക്കുന്നത് പരാജയ ഭീതിയാണെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.പി.അരുള്‍ പറഞ്ഞു.
പെരിനാട്ടും പരിസരത്തും നടക്കുന്ന സിപിഎം അക്രമത്തില്‍ പോലീസ് നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ബിജെപി പെരിനാട് പഞ്ചായത്ത് സമിതി കുണ്ടറ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയമസഭ മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തിലും ബിജെപിക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍വോട്ടാണ് ലഭിച്ചിരിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍ ഇതേ വോട്ട് ആവര്‍ത്തിച്ചാല്‍ ബിജെപി വിജയിച്ചേക്കുമെന്ന ഭയമാണ് സിപിഎമ്മിനുള്ളത്. അതുകൊണ്ട് പ്രദേശത്ത് സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് സിപിഎം അക്രമണം. ഇതിലൂടെ ബിജെപിയിലേക്ക് വരുന്ന പ്രവര്‍ത്തകരുടെ ഒഴുക്ക് തടയാമെന്ന സിപിഎമ്മിന്റെ സ്വപ്നം നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിന്റെ അക്രമത്തെ പ്രോത്സാഹിപ്പിക്കലല്ല കുണ്ടറ പോലീസിന്റെ പണി. ഇടതേക്ക് ഭരണം മാറില്ലെന്നും ഭരിക്കുന്നത് ബിജെപിയായിരിക്കുമെന്നും അതിനാല്‍ സത്യസന്ധമായ അന്വേഷണം നടത്താന്‍ പോലീസ് തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹിന്ദു ഐക്യവേദി സംസ്ഥാനസെക്രട്ടറി തെക്കടം സുദര്ശനന് മുഖ്യപ്രഭാഷണം നടത്തി. ആര്‍എസ്എസ് തിരുവനന്തപുരം വിഭാഗ് കാര്യകാരി സദസ്യന്‍ സി.കെ.ചന്ദ്രബാബു, മഹാനഗര്‍ കാര്യവാഹ് സി.പ്രദീപ്, ശാരീരിക് ശിക്ഷണ്‍ പ്രമുഖ് പ്രസാദ്, ബിജെപി ദക്ഷിണ മേഖല സെക്രട്ടറി വെള്ളിമണ്‍ ദിലീപ്, മണ്ഡലം ജനറല്‍ സെക്രട്ടറി ടി.കെ.സുകുമാരന്‍, സന്തോഷ്, മഠത്തില്‍ സുനില്‍, ആര്‍എസ്എസ് താലൂക്ക് നേതാക്കളായ സന്തോഷ്, പ്രദീപ്, കണ്ണന് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: