കൊട്ടാരക്കര: സ്റ്റേഷനില്‍ പരാതിക്കാരനുമായി എത്തിയ ബിജെപി നേതാവിനെ എസ്ഐ മര്‍ദ്ദിച്ചു. മര്‍ദ്ദനമേറ്റ ബിജെപി ജില്ലാവൈസ്പ്രസിഡന്റ് കലാധരനെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി ഒമ്പതിനോയാടെയാണ് സംഭവം.
കുറുമ്പാലൂരിലുള്ള പാര്ട്ടിപ്രവര്ത്തകന് വീട് വയ്ക്കാന്‍ വേണ്ടി മണ്ണെടുത്ത് മാറ്റാന്‍ നിയമാനുസരണം അപേക്ഷ നല്‍കിയിരുന്നു. ഇതിന്റെ കോപ്പി കൊട്ടാരക്കര എസ്ഐ ശിവപ്രകാശിനും നല്കി. മണ്ണെടുത്ത് മാറ്റാന്‍ അനുമതി നല്‍കിയതിന് തൊട്ട് പിന്നാലെ എസ്ഐ എത്തി ജെസിബി പിടിച്ച് സ്റ്റേഷനില്‍ എത്തിച്ചു. സംഭവം അറിഞ്ഞ് കലാധരനും നേതാക്കളും സ്റ്റേഷനില്‍ എത്തി മണ്ണെടുത്ത് മാറ്റാന്‍ അനുമതി ലഭിച്ച പേപ്പറുകള്‍ മേശപുറത്ത് വച്ചു. ഇത് നഗരസഭാ ഓഫിസില്ല പേപ്പറുകള്‍ മേശപുറത്ത് വെക്കാന്‍ എന്നാക്രോശിച്ച് ചാടിയെണീറ്റ എസ്ഐ കലാധരനെ മര്‍ദ്ദിച്ചു. കുടെയുള്ളവര്‍ ഇതിനെ ചോദ്യം ചെയ്തതോടെ സ്റ്റേഷനില്‍ കുറച്ചുനേരം സംഘര്‍ഷാവസ്ഥ ഉടലെടുത്തു.
കൂടുതല്‍ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി പ്രതിഷേധത്തില്‍ പങ്ക് ചേര്‍ന്നതോടെ സിഐ സജിമോന്‍ സ്ഥലത്തെത്തി നേതാക്കളുമായി സംസാരിച്ച് പ്രശ്നം അവസാനിപ്പിച്ചു. അനുമതിയുടെ അടിസ്ഥാനത്തില്‍ മണ്ണെടുക്കുന്നതിന് അനുവാദംനല്കാമെന്നും പൊതുപ്രവര്‍ത്തകരോട് മാന്യമായി പെരുമാറാന്‍ നിര്‍ദ്ദേശം നല്‍കാമെന്നും സിഐ നേതാക്കളെ അറിയിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയി. എസ്ഐ ചാര്‍ജ്ജ് എടുത്ത ഉടന്‍തന്നെ മുറിയില്‍ പരാതിക്കാര്‍ക്ക് ഇരിക്കാനിട്ടിരുന്ന കസേര എടുത്ത് മാറ്റിയതും വിവാദമായിരുന്നു. ജനമൈത്രി പോലീസ് സ്റ്റേഷന് എന്ന് ബോര്‍ഡു വച്ചിട്ട് പൊതുജനങ്ങളോട് മോശമായി പെരുമാറുന്നത് സേനക്ക് തന്നെ കളങ്കമാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: