തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് പിളര്‍പ്പിനു സാധ്യതയേറി. ജോസഫ് ഗ്രൂപ്പിലെ പ്രമുഖ നേതാവായ ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ ആന്റണി രാജു, ഡോ.കെ.സി.ജോസഫ്, പി.സി.ജോസഫ് എന്നിവരാണ് എല്‍ഡിഎഫുമായി സഹകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
നിലപാട് വ്യക്തമാക്കിയാല്‍ കേരള കോണ്‍ഗ്രസ് വിട്ട് വരുന്നവരെ സഹകരിപ്പിക്കുമെന്ന് ഇടതുമുന്നണി വ്യക്തമാക്കിയിട്ടുണ്ട്. എന്തായാലും നേതാക്കന്മാര് പാര്‍ട്ടി വിടുന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ പുറത്തുവന്നിട്ടില്ല. ഇന്നു തന്നെ നിലപാടു പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കേരള കോണ്‍ഗ്രസ് എമ്മില്‍ നിന്ന് പുറത്തുവരുന്നവര്‍ വെള്ളിയാഴ്ച ഇടതു മുന്നണി നേതാക്കളുമായി ചര്‍ച്ച നടത്തും. ബുധനാഴ്ച രാത്രി ആന്റണി രാജുവിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ നേതാക്കള്‍ യോഗം ചേര്‍ന്നു സാഹചര്യങ്ങള്‍ വിലയിരുത്തിയിരുന്നു.
അതേസമയം പിളരുന്ന സാഹചര്യം ഒഴിവാക്കണമെന്നും ഫ്രാന്‍സിസ് ജോര്‍ജിന് കോതമംഗലം സീറ്റും ആന്റണി രാജുവിന് കുണ്ടറയോ പുനലൂരോ നല്‍കുന്നതിന് ഇടപെടാമെന്നും കെ.സി.ജോസഫിന് കഴിഞ്ഞ തവണ മത്സരിച്ച കുട്ടനാട് നല്‍കാമെന്ന ഉറപ്പ് ജോസഫ് നല്‍കിയതായി അറിയുന്നു. എന്നാല്‍ ജോസഫിന്റെ നിര്‍ദ്ദേശം വിമതര്‍ തള്ളിക്കളയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: