കൊച്ചി: പീരുമേട് തെക്കേമലയില്‍ റ്റിആര്‍ ആന്‍ഡ് റ്റി കമ്പനിയില്‍ ഗേറ്റ് പുന:സ്ഥാപിക്കാനെത്തിയ ഇടുക്കി എഡിഎമ്മായിരുന്ന മോന്‍സി പി. അലക്സാണ്ടറെ ആക്രമിച്ച കേസിലെ പ്രതി പീരുമേട് എംഎല്‍എയും സിപിഐ നേതാവുമായ ഇ.എസ്. ബിജിമോളെ അറസ്റ്റ് ചെയ്യാത്തതില്‍ ഹൈക്കോടതിക്ക് അതൃപ്തി. നിയമം എല്ലാവർക്കും ഒരു പോലെ ബാധകമാണെന്നും പ്രതികൾക്ക് മുന്നിൽ പൊലീസ് ഓച്ഛാനിച്ച് നിൽക്കരുതെന്നും കോടതി നിർദ്ദേശിച്ചു.
സർക്കാർ ഉദ്യോഗസ്ഥനെ ആക്രമിച്ചത് ഗുരുതരമായ കുറ്റമാണ്. കേസിൽ ഇതുവരെ ബിജിമോളെ അറസ്റ്റ് ചെയ്യാത്തതിന്റെ സാഹചര്യം എന്താണെന്നും ജസ്റ്റിസ് കെമാൽപാഷ ചോദിച്ചു. കേസില്‍ ഇ.എസ്. ബിജിമോള്‍ ഒന്നാം പ്രതിയും സിപിഎം കൊക്കയാര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ചന്ദ്രബാബു രണ്ടാം പ്രതിയുമാണ്. ഇവര്‍ക്കെതിരെ, പത്ത് വര്‍ഷം കഠിന തടവ് വരെ ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഡ്യൂട്ടി തടസപ്പെടുത്തി ആക്രമിച്ച് ശരീര ഭാഗങ്ങള്‍ക്ക് ഒടിവ് വരുത്തുക എന്ന 333-ാം വകുപ്പാണ് പ്രധാനമായിട്ടുള്ളത്. ലോക്കല്‍ പോലീസ് നടത്തയ അന്വേഷണത്തില്‍ ബിജിമോള്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന മൂന്നൂറോളം പേരെയാണ് പ്രതി ചേര്‍ത്തിരുന്നത്. എന്നാല്‍ 2015 ജൂലൈ മൂന്നിന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ച ക്രൈംബ്രാഞ്ച് 80 പേര് മാത്രമാണ് പ്രശ്ന സ്ഥലത്തുണ്ടായിരുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: