കണ്ണൂര്‍: ദളിത് വിഭാഗത്തില്‍പ്പെട്ട പയ്യന്നൂര്‍ എടാട്ടെ ചിത്രലേഖക്ക് വീട് വെക്കാന്‍ സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്തിന്റെ പട്ടയം കലക്ടര്‍ പി.ബാലകിരണ്‍ കൈമാറി. സിപിഎം പീഢനം കാരണം ചിത്രലേഖക്ക് എടാട്ട് താമസിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇവര്‍ക്ക് പ്രത്യേക സ്ഥലം അനുവദിച്ചത്. കണ്ണൂര്‍ കലക്ട്രേറ്റിന് മുന്നിലും, സെക്രട്ടേറിയറ്റിന് മുന്നിലും ചിത്രലേഖയും കുടുംബവും നടത്തിയ നിരന്തരമായ സമരത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രി ചിത്രലേഖക്ക് വീട് വെക്കാന്‍ സ്ഥലം അനുവദിച്ചത്. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ചിറക്കല്‍ വില്ലജിലെ പുഴാതിയിലെ റി.സ 17/4 ല്‍പ്പെട്ട ഇറിഗേഷന്‍ വകുപ്പിന്റെ അധീനതയിലുള്ള 74 സെന്റ് ഭൂമിയില്‍ നിന്ന് 5 സെന്റ് ഭൂമി നല്‍കാനാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്. ഇത് സംബന്ധിച്ച് കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്കും, തഹസില്‍ദാര്‍ക്കും, ജലവിഭവ വകുപ്പിനും പ്രിന്‍സിപ്പല്‍ സെക്രട്ടറി സര്‍ക്കുലര്‍ അയച്ചിരുന്നു. ഇതിന്റെ അടിസ്താനത്തിലാണ് പട്ടയ കൈമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: