ഇരിട്ടി: കാര്‍ഷിക മേഖലക്ക് പ്രാധാന്യവും എല്ലാ മേഘലയിലും സമഗ്ര വികസനവും ലക്ഷ്യമിടുന്നതാണ് ബുധനാഴ്ച അവതരിപ്പിച്ച ഇരിട്ടി നഗര സഭയുടെ കന്നി ബജറ്റ് .കീഴൂര്‍ ചാവശ്ശേരി പഞ്ചായത്ത് നഗര സഭ ആയതിനു ശേഷം നടക്കുന്ന ആദ്യ ബജറ്റ് 11,9386145 കോടി രൂപ വരവും, 10, 8519200 കോടി രൂപ ചിലവും 1,866945 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്നു. നഗരസഭാ ചെയര്മാന് പി.പി. അശോകന്റെ ആമുഖ ഭാഷണത്തോടെ തുടങ്ങിയ ചടങ്ങില്‍ വൈസ് ചെയര്‍ പേഴ്സന്‍ കെ, സരസ്വതി ബജറ്റ് അവതരിപ്പിച്ചു. ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന പ്രധാന കാര്യങ്ങള്‍ ചുവടെ
നെല്ല് ഉത്പാദനം വര്‍ദ്ധിപ്പിക്കും. ഇതിനായി 40 ഹെക്ടര്‍ സ്ഥലത്ത് ആനുകൂല്യങ്ങള്‍ നല്‍കും. 4 പാടശേഖരത്തെ മാതൃകാ നെല്‍കൃഷി തോട്ടങ്ങളായി തിരഞ്ഞെടുത്തു അവിടെ പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കും. ജൈവ പച്ചക്കറി ഉത്പാദനത്തില്‍ സ്വയം പര്യാപ്തത നേടാന്‍ 25 ഏക്കര്‍ സ്ഥലത്ത് ജൈവ പച്ചക്കറി കൃഷി നടത്തും. ഉത്പന്നങ്ങളുടെ വിപണനത്തിനായി ആഴ്ച ചന്തകള്‍ തുടങ്ങും. തേനു കൃഷി പ്രോത്സാഹിപ്പിക്കാന്‍ ഒരു വീട്ടില്‍ ഒരു തെങ്ങ് പദ്ധതി തുടങ്ങും. ക്ഷീര വികസനത്തിനായി 200 കന്നുകുട്ടികള്‍ക്ക് പകുതി വിലക്ക് കാലിത്തീറ്റ വിതരണം, കറവ പശു വിതരണത്തിനായി 5,25000 രൂപയും, 330 കോഴിക്കുഞ്ഞുങ്ങളെയും 4,20, 000 രൂപ ആട് വിതരണത്തിനും മാറ്റി വെക്കും. ചാവശ്ശേരി മുഖപ്പറമ്പില് പരമ്പരാഗത തൊഴില്‍ മണ്‍പാത്ര നിര്‍മ്മാണത്തിന് പ്രത്യേക പദ്ധതി, പേപ്പര്‍ ബാഗ്, തുണി സഞ്ചി, സാനിറ്ററി നാപ്കിന് നിര്‍മ്മാണം എന്നിവ ക്ക് പദ്ധതി സമഗ്ര മാലിന്യ സംസ്കരനത്തിന്റ്രെ ഭാഗമായി ക്ലീന്‍ ആന്റ് ഗ്രീന്‍ സിറ്റി പദ്ധതി, നഗരസഭാക്കുള്ളിലെ വിവിധ ഗവര്‍മ്മെന്റ് ഡിസ്പെന്‍സറികള്‍, താലൂക്ക് ആശുപത്രി തുടങ്ങിയവയുടെ വികസനം, പട്ടികജാതി പട്ടികവര്‍ഗ്ഗ മേഘലകളില്‍ വിവിധ വികസന പദ്ധതികള്‍ എന്നിവയും ബജറ്റില്‍ ഉള്‍പ്പെടുന്നു.
നഗരസഭയുടെ ശ്മശാനം ആധുനിക വല്‍ക്കരിച്ച് വിശ്രമ വിനോദ സൗകര്യങ്ങള്‍ ഒരുക്കും. നഗരസഭാ ഷോപ്പിംഗ് കോമ്പ്ലക്സില്‍ രണ്ടാം നിലയില്‍ ഓടിറ്റൊരിയം, ഇരിട്ടിയില്‍ ഇറച്ചി മത്സ്യ പചാകാരി മാര്‍ക്കറ്റ്, ആയുര്‍വേദ ആശുപത്രിക്കായി സ്ഥലം, ആധുനിക അറവു ശാല, ബസ്റ്റാന്റ് വികസനം, ബസ്സ് സ്റ്റാന്റിനു സമീപം പാര്‍ക്ക്, നഗര വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍, ഭാവന രഹിതര്‍ക്ക് എല്ലാവര്ക്കും വീട് പദ്ധതി, കായിക താരങ്ങള്‍ക്കായി വള്ളിയാട് കേന്ദ്രമായി ഫുട്ബോള്‍ കോച്ചിംഗ്, ഇടക്കാനം കേന്ദ്രമായി നീന്തല്‍, നടുവനാട് കേന്ദ്രമായി വോളിബോള്‍ തുടങ്ങിയക്കുള്ള പരിശീലന കേന്ദ്രങ്ങള്‍, ഇരിട്ടി, ഉളിയില്‍ കേന്ദ്രമായി വായന ശാല, വള്ളിയാട് കേന്ദ്രമായി സ്റ്റേഡിയം നിര്‍മ്മിക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ എന്നിവയും ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: