ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന് കൊല്ലപ്പെട്ടു. കെറാന്‍ സെക്ടറിലെ കുപ്വാരയില് നുഴഞ്ഞുകയറ്റ ശ്രമത്തിനിടെയായിരുന്നു ഏറ്റുമുട്ടല്‍. നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തിയതായി സൈനിക വക്താവ് അറിയിച്ചു. ഏറ്റുമുട്ടലില്‍ രണ്ടു സൈനികര്‍ക്കു പരിക്കേറ്റു. ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
ബുധനാഴ്ച പുലര്‍ച്ചെ പുല്‍വാമയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു ഹിസ്ബുള്‍ മുജാഹിദ്ദിന്‍ ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. ത്രാല്‍ പ്രദേശത്ത് സുരക്ഷാസേന നടത്തിയ തെരച്ചിലിലാണു ഭീകരരെ വധിച്ചത്. ആഷിക് ഹുസൈന് ഭട്ട്, മുഹമ്മദ് ഇസാഖ് പാരേ, ആസിഫ് അഹമ്മദ് എന്നിവരാണു കൊല്ലപ്പെട്ടത്.
ഇതില്‍ ഭട്ട് എന്നയാള്‍ക്ക് കഴിഞ്ഞ കൊല്ലം ഉധംപുരില്‍ ബിഎസ്എഫ് വാഹനവ്യൂഹത്തിനു നേരേ ആക്രമണം നടത്തിയതില്‍ പങ്കുണ്ടെന്നു സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: