അരൂര്‍: ജില്ലയിലെ പ്രധാന വ്യവസായ മേഖലയായ അരൂരില്‍ ഫയര്‍ സ്റ്റേഷന് സ്ഥാപിക്കുമെന്ന പ്രഖ്യാപനം പാഴായി. പതിറ്റാണ്ടുകളായുള്ള ആവശ്യമാണ് അധികൃതര്‍ തുടര്‍ച്ചയായി അവഗണിക്കുന്നത്.
വന്‍കിട മത്സ്യസംസ്കരണ കയറ്റുമതി സ്ഥാപനങ്ങളടക്കം നൂറ് കണക്കിന് കമ്പനികള്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ മേഖലയില്‍ അപകടങ്ങള്‍ ഉണ്ടാകുന്നത് പതിവാണ്. ചേര്‍ത്തല, മട്ടാഞ്ചേരി എന്നിവിടങ്ങളില്‍ നിന്നും കിലോമീറ്ററുകള്‍ താണ്ടിയാണ് അഗ്നിശമന സേന ഇവിടെയെത്തുന്നത്.
വിവരമറിഞ്ഞ് ഗതാഗതക്കുരുക്കു മറികടന്ന് ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തുമ്പോഴേക്കും അപടങ്ങളില്‍ വ്യാപക നാശനഷ്ടം സംഭവിച്ചിരിക്കും. അരൂര്‍, ചന്തിരൂര്‍, കുത്തിയതോട്, അരൂക്കുറ്റി പാണാവള്ളി പെരുമ്പളം ദ്വീപ് എന്നിവിടങ്ങളില്‍ കഴിയുന്നവരാണ് അത്യാവശ്യഘട്ടങ്ങളില്‍ പോലും വലയുന്നത്.
ഫയര്‍ സ്റ്റേഷനായി ജനങ്ങളും വ്യാപാരികളും വര്‍ഷങ്ങളായി സമരപാതയിലാണ്. മാസങ്ങള്‍ മുന്‍പ് അരൂരില്‍ സ്റ്റേഷന് സ്ഥാപിക്കുമെന്ന് മന്ത്രിസഭാ തീരുമാനമെടുത്തെന്ന് കാട്ടി ഭരണ കക്ഷി നേതാക്കള്‍ ദേശീയ പാതയോരത്ത് ഫഌക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു.
നിയമസഭാ തെരഞ്ഞടുപ്പിനു മുന്‍പ് ഇതു യാഥാര്‍ഥ്യമാക്കുമെന്ന് നേതാക്കളില്‍ ചിലര്‍ ജനങ്ങള്‍ക്ക് ഉറപ്പും നല്കി. കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ഇതു സംബന്ധിച്ച് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായില്ല. തുടര്‍ന്ന് ജനപ്രതിനിധികള്‍ നടത്തിയ അന്വേഷണത്തിലാണ് ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവായിട്ടില്ലെന്നും സാമ്പത്തികാനുമതി ലഭിച്ചിട്ടില്ലെന്നും വ്യക്തമായത ്മറ്റ് ആറിടങ്ങളില്‍ ഫയര്‍ സ്റ്റേഷന് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇതിനും സാമ്പത്തികാനുമതി ലഭിച്ചിട്ടില്ല.
വ്യവസായ വകുപ്പിന്റെ കൈവശമുള്ള കെട്ടിടത്തില്‍ ഉപാധികളോടെ താല്‍ക്കാലികമായി യൂണിറ്റ് സ്ഥാപിക്കാനായിരുന്നു തീരുമാനം. ജില്ലയില്‍ കുട്ടനാട്ടിലും, ഹരിപ്പാടും പേരിനെങ്കിലും അഗ്നിശമന സേനാ യൂണിറ്റ് സ്ഥാപിച്ച സാഹചര്യത്തില്‍ അരൂരിനെ അവഗണിക്കുന്നതില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: