തളിപ്പറമ്പ്: വിളയാങ്കോട് ദേശീയപാതയില്‍ വീട്ടില്‍ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് അറസ്റ്റു ചെയ്തു. സദാശിവപുരം ക്ഷേത്രത്തിന് സമീപത്തെ കാരാടന്‍ വീട്ടില്‍ തമ്പാന്റെ വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ കേസില്‍ കാസര്‍കോട് പള്ളിക്കരയിലെ കല്ലീങ്കല്‍ ഇംത്യാസ്(26), പെരിയടുക്കം ബിസ്മില്ല മന്‍സിലില്‍ മുഹമ്മദ് യാസിന്(25), പെരിയടുക്കം തായം മൊട്ടമ്മലില്‍ അബ്ദുള്‍ ഖാദര്‍(25), പള്ളിക്കര ബിലാല്‍ നഗറില്‍ സാദിഖ്(22) എന്നിവരാണ് പിടിയിലായത്. കവര്‍ച്ചക്ക് ഉപയോഗിച്ച കെഎല്‍ 60 കെ 3073 നമ്പര്‍ കാറും പിടികൂടിയിട്ടുണ്ട്. കാസര്‍കോട് നിന്നും കാര്‍ വാടകക്കെടുത്താണ് സംഘം കണ്ണൂരിലെത്തിയത്. കഴിഞ്ഞ 21 ന് രാവിലെ 6 നും 7 നും ഇടയിലായിരുന്നു കവര്‍ച്ച. തമ്പാനും ഭാര്യ അനിതയും ക്ഷേത്രദര്‍ശനത്തിന് പോയ സമയം വീട് കുത്തിത്തുറന്ന് അകത്ത് കയറിയ സംഘം 28 പവന് സ്വര്‍ണാഭരണങ്ങളും 54,000 രൂപയും കവര്‍ച്ച നടത്തുകയായിരുന്നു. ഇംത്യാസിനെയും മുഹമ്മദ് യാസിനെയും മംഗലാപുരത്തു വെച്ചും മറ്റ് രണ്ടുപേരെ തളിപ്പറമ്പില്‍ വെച്ചുമാണ് അറസ്റ്റ് ചെയ്തത്. കവര്‍ച്ച ചെയ്ത സ്വര്‍ണാഭരണങ്ങള്‍ മൈസൂര്‍, മടിക്കേരി എന്നിവിടങ്ങളില്‍ നിന്നും പോലീസ് കണ്ടെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: