കണ്ണൂര്‍: കേരളത്തില്‍ ബിജെപി അനുകൂല തരംഗം ശക്തമാവുകയാണെന്നും വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത് പ്രതിഫലിക്കുമെന്നും ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ കെ.സജീവന് അഭിപ്രായപ്പെട്ടു. ബിജെപി നിയോജക മണ്ഡലംതല തെരഞ്ഞെടുപ്പ് മാനേജ്മെന്റ് കമ്മറ്റി അംഗങ്ങള്‍ക്കായി നടത്തിയ പഠനശിബിരത്തില്‍ സമാപന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ജനത മാറ്റത്തിന് തുടക്കം കുറിച്ചു കഴിഞ്ഞു. ഇടതു-വലതു മുന്നണികളില്‍ നിന്നും മോചനത്തിനായി ജനങ്ങള്‍ ആഗ്രഹിക്കുകയാണ്. ഭാരതത്തില്‍ ബിജെപിക്ക് അനുകൂലമായ തരംഗമാണ് ഇപ്പോഴുള്ളത്. ഈ സാഹചര്യത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും അതിന്റെ ഫലമായി കേരളത്തില്‍ ബിജെപി അധികാരത്തിലേറുമെന്നും സജീവന് ചൂണ്ടിക്കാട്ടി. ജനങ്ങളുടെ സങ്കല്‍പ്പത്തിനനുസരിച്ച് സംഘടനാ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതുമൂലമാണ് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പോലും ബിജെപിക്ക് വിജയിക്കാന്‍ കഴിഞ്ഞത്. കേരളത്തില്‍ പ്രതിപക്ഷം ഭരണപക്ഷത്തെ എതിര്‍ക്കുന്നതിന് പകരം ബിജെപിയെയാണ് എതിര്‍ക്കുന്നത്. ഈ സാഹചര്യം ഉപയോഗപ്പെടുത്താന്‍ നാം മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചടങ്ങില്‍ ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: