ആലുവ: ആലുവ അദൈ്വതാശ്രമത്തിലെ 93-ാമത് സര്‍വ്വമത സമ്മേളനത്തിനും ശിവരാത്രി മഹോത്സവത്തിനുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഒരേസമയം 4000ഓളം പേര്‍ക്ക് ബലിയിടാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. 1000 പേര്‍ക്ക് ബലിയിടാവുന്ന നാല് പന്തലുകളാണ് ഒരുക്കിയിട്ടുള്ളത്. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേക കുളിക്കടവും ബലിയിടാനുള്ള സൗകര്യവുമുണ്ട്. സ്ത്രീകള്‍ക്ക് കടവില്‍ മറപ്പുരയും നിര്‍മ്മിച്ചിട്ടുണ്ട്. 7ന് രാത്രി പത്തിന് ആരംഭിക്കുന്ന ബലി തര്‍പ്പണ ചടങ്ങുകള്‍ 8ന് ഉച്ചവരെ വരെ നീണ്ടുനില്‍ക്കും. സ്വാമി ധര്‍മ്മവൃത, പി.കെ. ജയന്തന് ശാന്തി, മധു ശാന്തി, ദിലീപ് ശാന്തി, ആര്. ചന്ദ്രശേഖരന്, ശ്രീനാരായണപ്രസാദ് തന്ത്രികള്‍, ബ്രഹ്മചാരി വിശ്വംഭരന് എന്നിവര്‍ കാര്മ്മികളായിരിക്കും.
ഏഴ്, എട്ട് തീയതികളില്‍ വിവിധ പരിപാടികളോടെയാണ് സമ്മേളനവും ശിവരാത്രി ആഘോഷവും നടക്കുന്നത്. അദൈ്വതാശ്രമത്തില്‍ പുതിയ ഗുരുമണ്ഡപം നിര്‍മ്മിച്ച ശേഷമുള്ള ആദ്യ ശിവരാത്രി ആഘോഷവും സര്‍വമത സമ്മേളനവുമാണ് ഈ വര്‍ഷം നടക്കുന്നത്. 7ന് രാവിലെ അഞ്ചിന് പ്രഭാത പൂജയോടെ ചടങ്ങുകള്‍ ആരംഭിക്കും. എട്ടിന് സ്വാമി ശിവസ്വരൂപാനന്ദ പതാക ഉയര്‍ത്തും. തുടര്‍ന്ന് വിവിധ പൂജകള്‍ നടക്കും. ഉച്ചയ്ക്ക് രണ്ടിന് ‘നമ്മുടെ കര്‍ത്തവ്യം ശ്രീനാരായണ ദര്‍ശനത്തില്‍’ എന്ന വിഷയത്തില്‍ നടക്കുന്ന ഗുരുദേവ ധര്‍മ്മ പരിഷത്ത് ഡി.ജി.പി ജേക്കബ് തോമസ് ഉദ്ഘാടനം ചെയ്യും. സ്വാമി സൂക്ഷ്മാനന്ദ അദ്ധ്യക്ഷത വഹിക്കും. ഡോ. സുനില്‍ പി. ഇളയിടം മുഖ്യപ്രഭാഷണവും സ്വാമി ധര്‍മ്മചൈതന്യ അനുഗ്രഹ പ്രഭാഷണവും നടത്തും.
വൈകിട്ട് അഞ്ചിന് നടക്കുന്ന സര്‍വ്വമത സമ്മേളനം ജസ്റ്റിസ് ബി. കമാല്‍പാഷ ഉദ്ഘാടനം ചെയ്യും. സ്വാമി സച്ചിതാനന്ദ അദ്ധ്യക്ഷത വഹിക്കും.
ഡോ. യോക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പൊലീത്ത (കൊച്ചി ഭദ്രസാനാധിപന്‍, മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ), എം.എം. അക്ബര്‍ (ഡയറക്ടര്‍, നിച്ച് ഓഫ് ട്രൂത്ത്), എസ്.ജെ.ആര്. കുമാര്‍ (പ്രസിഡന്റ്, വിഎച്ച്പി) എന്നിവര്‍ സംസാരിക്കും. സ്വാമി ശാരദാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും.
അന്‍വര്‍ സാദത്ത് എംഎല്‍എ, നഗരസഭാദ്ധ്യക്ഷ ലിസി എബ്രഹാം എന്നിവര്‍ സംസാരിക്കും. അമേസിംഗ് ഇന്ത്യ പുരസ്കാരം ലഭിച്ച തെരുവോരം മുരുകനെ ആദരിക്കും. സ്വാമി ശിവസ്വരൂപാനന്ദ സ്വാഗതവും അസ്പര്‍ശാനന്ദ സ്വാമി നന്ദിയും പറയും. മരുത്വാമല ആശ്രമം സെക്രട്ടറി സ്വാമി അരുപാനന്ദ, എം.വി. മനോഹരന് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: