മാലൂര്‍: ആദര്‍ശത്തിന്റെ ദീപ്ത പതാക വാനോളമുയര്ത്തുന്നതിനുള്ള അശ്രാന്ത പരിശ്രമങ്ങള്‍ക്കിടയില്‍ വീര സ്വര്‍ഗ്ഗം പൂകിയ കണ്ട്യന്‍ ഷിജുവിന്റെ രണ്ടാം ബലിദാന വാര്‍ഷികം ഇന്ന് ആചരിക്കും.തൃക്കടാരിപ്പൊയില്‍ ചെമ്മരം ശാഖ മുഖ്യശിക്ഷകായിരിക്കെ 2009 മാര്‍ച്ച് നാലിനാണ് മാര്‍ക്സിസ്റ്റ് കാപാലികസംഘം നാട്ടുകാര്‍ക്ക് പ്രിയങ്കരനായിരുന്ന ഷിജുവിനെ തങ്ങളുടെ കൊലക്കത്തിക്കിരയാക്കിയത്.
രാഷ്ട്രീയ സ്വയം സേവക സംഘം പ്രതിനിധാനം ചെയ്യുന്ന ഹൈന്ദവ ദര്‍ശനങ്ങളില്‍ വിശ്വസിച്ചു എന്നതല്ലാതെ ഒരുറുമ്പിനെപ്പോലും നോവിക്കുകയോ ആര്‍ക്കെങ്കിലും അപ്രിയമായി പെരുമാറുകയോ ചെയ്യാത്ത ആളായിരുന്നു ഷിജു. അല്ലെങ്കിലും ജനപ്രിയരും നാടിന്റെ പൊന്നോമനകളുമായി വളര്ന്നുവന്നിരുന്നവരെയായിരുന്നു. ആദര്‍ശങ്ങളില്‍ അപഭ്രംശം വന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടി എക്കാലവും തങ്ങളുടെ കൊലക്കത്തിക്കിരയാക്കിയിരുന്നതും. ഷിജു നാടിന്റെ നാളത്തെ പ്രതീക്ഷയായിരുന്നു. ആപ്രതീക്ഷയാണ് ഇരുട്ടിന്റെ സന്തതികളായ സിപിഎം നരമേധ സംഘം തല്ലിക്കെടുത്തിയത്. ഷിജുവിന്റെ ആറാം ബലിദാനവാര്‍ഷികം ഇന്ന് വിവിധ ചടങ്ങുകളോടെ ആചരിക്കുകയാണ്. കാലത്ത് 8.30ന് വീട്ടുവളപ്പിലുള്ള സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണ സാംഘിക്കും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: