കണ്ണൂര്‍: കണ്ണൂര്‍ കോട്ടയിലെ സൗണ്ട് ആന്റ് ലൈറ്റ് ഷോയെക്കുറിച്ച് ചില പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ഡിടിപിസി പത്രക്കുറിപ്പില്‍ അറിയിച്ചു. ഉദ്ഘാടനത്തില്‍ ഉണ്ടായ എല്ലാ സജ്ജീകരണങ്ങളും എഫക്ടുകളും ഇംപാക്ടുകളും ഷോ പൊതുജനത്തിന് തുറന്നുകൊടുക്കുമ്പോഴും ഉണ്ടായിരിക്കുന്നതാണെന്നും വിലകൂടിയ പ്രൊജക്ടറുകളും ലേസര്‍ പ്രൊജക്ടറുകളും എല്‍ഇഡി, ആര്‍ജിബി ലൈറ്റുകളും സൗണ്ട് സിസ്റ്റവും സുരക്ഷ ഉറപ്പുവരുത്താന്‍ കോട്ടയില്‍ എഎസ്ഐ അനുവദിച്ച സ്റ്റോക്ക് റൂമില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും ഡിടിപിസി അറിയിച്ചു. എഴുപത് ശതമാനത്തോളം കേബിള്‍ വര്‍ക്കും മറ്റു പണികളും തീര്‍ന്നതാണ്. എന്നാല്‍ ഫൈനല്‍ ഫിറ്റിങ്ങുകളും അതുപോലെ ചില സോഫ്റ്റ്വെയര് ഇന്റഗ്രേഷനും നടത്തേണ്ടതുണ്ട്. അവ തുടരും. ഈ കാര്യങ്ങള്‍ ആര്‍ക്കും സ്ഥലം സന്ദര്‍ശിച്ചാല്‍ ബോധ്യപ്പെടുന്നതാണ്. കമ്പനിയോ അതിന്റെ വക്താക്കളോ ഔദ്യോഗികമായി കാര്യങ്ങള്‍ വിശദീകരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്നും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: