തിരുവനന്തപുരം: ജില്ലയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ജല അതോറിറ്റി അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കളക്ടര്‍ ബിജു പ്രഭാകര്‍ ആവശ്യപ്പെട്ടു. കളക്ടറേറ്റില്‍ ചേര്‍ന്ന ജല അതോറിറ്റി ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയിലെ ഉയര്‍ന്ന പ്രദേശങ്ങളിലൊന്നും കുടിവെള്ളം ലഭിക്കുന്നില്ലെന്ന് ജനപ്രതിനിധികള്‍ കളക്ടറെ അറിയിച്ചു.പലയിടത്തും അടിക്കടി പൈപ്പ് പൊട്ടുന്നതും വൈദ്യുതിതകരാറുമാണ് പമ്പിങ്ങിനു തടസമാകുന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ടാങ്കറുകളില്‍ ജലവിതരണം ഉടന്‍ ആരംഭിക്കണമെന്ന് ജല അതോറിറ്റി ഉദ്യോഗസ്ഥരോട് കളക്ടര്‍ ആവശ്യപ്പെട്ടു. തഹസീല്‍ദാര്‍മാരും വില്ലേജ് ഓഫീസര്‍മാരും ടെലി മീറ്റിംഗ് വിളിച്ച് കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ച് അടുത്ത ദിവസങ്ങളില്‍ത്തന്നെ കുടിവെള്ളം എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. വലിയ ടാങ്കര്‍ ലോറികള്‍ പ്രവേശിക്കാത്ത ചെറിയ റോഡുകളില്‍ ചെറിയ വാഹനങ്ങളില്‍ ചെറിയ ടാങ്കുകള്‍ വച്ച് ജലവിതരണം നടത്തണം.ടാങ്കറുകളില്‍ ജിപിഎസ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായി ക്വട്ടേഷന്‍ ക്ഷണിച്ചിട്ടുണ്ട്.പമ്പ്് കേടു വരുന്നതുകൊണ്ടോ ലൈന്‍ റിപ്പയര്‍ ചെയ്യാന്‍ പിഡബ്ല്യൂഡി യുടെയോ റോഡ് ഫണ്ട് ബോര്‍ഡിന്റെയോ അനുമതി ഇല്ലാത്തതുകൊണ്ടോ ആണ് ജലക്ഷാമം ഉണ്ടാവുന്നതെങ്കില്‍ ജല അതോറിറ്റി എഞ്ചിനീയര്‍മാര്‍ വിവരം തന്നെ അറിയിക്കണമെന്നും അടുത്ത പതിനഞ്ചു ദിവസത്തിനുള്ളില്‍ തീര്‍ക്കാവുന്ന പണികള്‍ അടിയന്തരമായി തീര്‍ക്കണമെന്നും കളക്ടര്‍ പറഞ്ഞു. ഉയര്‍ന്ന പ്രദേശങ്ങളില്‍ ജലമെത്തിക്കുന്നതിന് പ്രദേശവാസികളുടെ സഹകരണത്തോടെ ടാങ്കില്‍ ജലം ശേഖരിച്ച് ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് പമ്പ് ചെയ്ത് അവിടെനിന്നും ജലവിതരണം നടത്താവുന്ന സമാന്തര പദ്ധതികളെക്കുറിച്ച് ആലോചിക്കണം. ഇതിനായി പമ്പ് സെറ്റു വയ്ക്കുന്നതിനുള്ള സ്ഥലവും വൈദ്യുതി ചെലവും ഉപഭോക്താക്കള്‍ കണ്ടെത്തണം.
ഒരുലക്ഷം രൂപയില്‍ താഴെയുള്ള ചെറിയ ജോലികള്‍ അടിയന്തരമായി തീര്‍ക്കുന്നതിനുള്ള പ്രൊപ്പോസലുകള്‍ ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ അടിയന്തരമായി ലഭ്യമാക്കണം. 2030 ഓടെ ജില്ലയില്‍ കുടിവെള്ളക്ഷാമം ശാശ്വതമായി പരിഹരിക്കാവുന്ന വിധത്തിലുള്ള ദീര്‍ഘ വീക്ഷണമുള്ള പദ്ധതികളെക്കുറിച്ച് ആലോചിച്ച് റിപ്പോര്‍ട്ട് നല്കാന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ഇതു സംബന്ധിച്ച പദ്ധതികളെക്കുറിച്ച് 16 ന് രാവിലെ 11 മണിക്ക് കളക്ടറേറ്റില്‍ ചേരുന്ന യോഗത്തില്‍ നിര്‍ദേശങ്ങള്‍ അറിയിക്കണമെന്നും കളക്ടര്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. മേയര്‍ വി.കെ. പ്രശാന്ത്, കോര്പ്പറേഷന് കൗണ്‍സിലര്‍മാര്‍, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: