ന്യൂദല്‍ഹി: ഇസ്രത്ത് കേസില്‍ കോടതിയില്‍ ആദ്യം നല്കിയ സത്യവാങ്ങ്മൂലം മാറ്റിയെന്ന് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എംകെ നാരായണന്. സത്യവാങ്ങ്മൂലം മാറ്റിയെന്നത് വ്യക്തമാണ്. എന്നാല്‍ അതിന്റെ കാരണം എനിക്കറിയില്ല. ഹിന്ദുസ്ഥാന്‍ ടൈംസിനു നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ഭാരതത്തിന്റെ സുരക്ഷാ, രഹസ്യാന്വേഷണ രംഗത്ത് ഒരിക്കല്‍ വളരെ സജീവമായിരുന്നു 81 കാരനായ നാരായണന്.
തെളിവുകളുടെ അടിസ്ഥാനത്തില്‍, ഇസ്രത്തിന് ലഷ്ക്കര്‍ ബന്ധമുണ്ടെന്ന് അവര്‍ കൊല്ലപ്പെട്ട സമയത്ത് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു. ഇന്റലിജന്‍സ് നല്കുന്ന റിപ്പോര്‍ട്ടുകള്‍ സ്വീകരിച്ച് നടപടി എടുക്കേണ്ടത് സര്‍ക്കാരാണ്. സത്യവാങ്ങ്മൂലം മാറ്റിയിരുന്നു.ഇന്റലിജന്‍സ് റിപ്പോര്‍ട്ട് തെളിവല്ലെന്നാണ് അന്ന് ചിദംബരം പറഞ്ഞത്.
സത്യവാങ്ങമൂലം മാറ്റുന്നതിലേക്ക് നയിച്ച കാര്യമെന്തെന്ന് എനിക്കറിയില്ല. അദ്ദേഹം പറഞ്ഞു. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സര്‍ക്കാര്‍ സ്വീകരിക്കണോ വേണ്ടയോ എന്നതാണ് ചോദ്യം. ന്യായമായ തെളിവുകളുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അന്നുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: