ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് കമ്മിഷന്റെ സമ്പൂര്‍ണ യോഗം ഇന്ന് ദല്‍ഹിയില്‍ ചേരും. കേരളമടക്കമുള്ള അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി യോഗത്തിനു ശേഷം പ്രഖ്യാപിച്ചേക്കും.
കേരളത്തില്‍ ഏപ്രില്‍ അവസാനമോ അല്ലെങ്കില്‍ മെയ് ആദ്യവാരത്തിലോ ആയിരിക്കും തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് സൂരക്ഷക്കുള്ള നടപടികളിലുള്ള കാലതാമസമാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതില്‍ കാലതാമസം നേരിടുന്നതിന് കാരണമെന്നാണ് വിവരം.
കേരളത്തിനൊപ്പം പശ്ചിമ ബംഗാള്‍, അസം, തമിഴ്നാട്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടങ്ങളിലെ രാഷ്ട്രീയ പാര്‍ട്ടികളുമായി തെരഞ്ഞെടുപ്പ് കമ്മിഷന് ചര്‍ച്ച നടത്തിയിരുന്നു.
അഞ്ച് സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പ് നടന്നതിനു ശേഷം മെയ് മധ്യത്തോടെ വോട്ടെണ്ണല്‍ നടത്താനായിരിക്കും തെരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനിക്കുകയെന്നും വിവരമുണ്ട്. പശ്ചിമ ബംഗാളില്‍ ആറു ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്താനായിരിക്കും തീരുമാനിക്കുകയെന്നാണ് അറിയുന്നത്.
ഇവിടെ എണ്ണായിരത്തിലധികം പ്രശ്ന ബാധിത ബൂത്തുകളുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: