ന്യൂദല്‍ഹി: ലോക്സഭാ മുന്‍ സ്പീക്കര്‍ പി.എ സാംഗ്മ (68) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ദല്‍ഹിയിലെ വസതിയിലായിരുന്നു അന്ത്യം. എട്ടു തവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മേഘാലയ മുന്‍ മുഖ്യമന്ത്രിയായിരുന്നു.
ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജനും എം.പിമാരും നിര്യാണത്തില്‍ സാംഗ്മയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ചു. 1996 മുതല്‍ 1998വരെ ലോക്സഭാ സ്പീക്കറായി സേവനമനുഷ്ഠിച്ച അദ്ദേഹം മേഘാലയയിലെ നാഷണലിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാവുകൂടിയാണ്.
1947ല്‍ മേഘാലയയിലെ ചപഹാതി ഗ്രാമത്തിലായിരുന്നു പര്‍നോ അഗിടോക് സാംഗ്മയുടെ ജനനം. സെന്റ് ആന്റണീസ് കോളേജില്‍ നിന്നും ബിരുദം നേടിയ സാംഗ്മ ആസാം സര്‍വകലാശാലയില്‍ നിന്നായിരുന്നു ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത്.
2012ല്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രണബ് മുഖര്‍ജിക്കെതിരെ സാംഗ്മ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. 1999 മുതല്‍ 1998 വരെയാണ് അദ്ദേഹം ലോക്സഭാ സ്പീക്കറായിരുന്നത്. 1988 മുതല്‍ 1990 വരെ മേഘാലയ മുഖ്യമന്ത്രിയായിരുന്നു. സോണിയ ഗാന്ധിയുടെ വിദേശ പൗരത്വത്തെ ചോദ്യം ചെയ്താണ് 1999ല്‍ സാംഗ്മ, ശരത് പവാര്‍, താരിഖ് അന്‍വര്‍ എന്നിവര്‍ കോണ്‍ഗ്രസ് വിട്ട് എന്‍സിപിക്ക് രൂപം നല്‍കിയത്.
2004ല്‍ എന്‍സിപി വിട്ട സാംഗ്മ പ്രാദേശിക പാര്‍ട്ടി രൂപീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: