ന്യൂദല്‍ഹി: കഠിനമായ സാമ്പത്തിക പ്രതിസന്ധിയേയും ദാരിദ്ര്യത്തെയും തോല്‍പ്പിച്ച ജീവിതമായിരുന്നു പി. എ സാംഗ്മയുടേത്. പതിനൊന്നാം വയസ്സില്‍ കുഞ്ഞുസാംഗ്മയ്ക്ക് അച്ഛനെ നഷ്ടപ്പെട്ടിരുന്നു. കാലിചെറുക്കന്‍ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ കഥ സിനിമാകഥകളേയും വെല്ലുന്നതാണ്.
ബംഗ്ലാദേശിന്റെ അതിര്‍ത്തിഗ്രാമമായ ചമ്പാത്തിയില്, ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ച് കൃത്യം പതിനാറാം ദിവസമാണ് സാംഗ്മയുടെ ജനനം. ഏഴ് സഹോദരങ്ങളില്‍ ആറാമനാണ് സാംഗ്മ.
സ്കൂളില്‍നിന്നും ഒരിക്കല്‍ പുറത്തുപോയെങ്കിലും പിന്നീടദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഷിലോങ്ങിലെ സെന്റ് ആന്റണീസ് കോളേജില്‍നിന്നും ബിഎയും തുടര്‍ന്ന് ഇന്റര്‍നാഷണല്‍ പൊളിറ്റിക്സില്‍ എംഎയും പാസായി. ഇതിനിടയില്‍ കിട്ടുന്ന ഒരു സമയവും അദ്ദേഹം വെറുതേ കളഞ്ഞിട്ടില്ല. രാത്രികാലങ്ങളില്‍ വക്കീല്‍ പരീക്ഷക്കായി തയ്യാറെടുത്തു. ചുരുക്കത്തില്‍ പറഞ്ഞാല്‍ അദ്ദേഹം ഒരേസമയം വക്കീലും മാധ്യമപ്രവര്‍ത്തകനുമായിരുന്നു. അക്കാലത്തുതന്നെ യൂത്ത് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. 1977ല്‍ ടുറ മണ്ഡലത്തില്‍നിന്നും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1980ല്‍ ഇന്ദിരാഗാന്ധി സര്‍ക്കാരിന്റെ സമയത്ത് വാണിജ്യസഹമന്ത്രിയായി അധികാരമേറ്റു. പിന്നീട് 12 വര്‍ഷം അദ്ദേഹം വിവിധ വകുപ്പുകളിലായി കേന്ദ്രസഹമന്ത്രി പദം അലങ്കരിച്ചു. 1995ലെ നരസിംഹ റാവു സര്‍ക്കരിന്റെ കാലത്ത് വാര്‍ത്താവിനിമയ മന്ത്രിയായി.
ലോക്സഭ സ്പീക്കര്‍ എന്ന നിലയില്‍ സാംഗ്മയക്ക് പൂര്‍ണവിജയം നേടാന്‍ സാധിച്ചെന്നു പറയാം. കൃത്യമായ ഓര്‍മ്മശക്തിയും, വിഷയങ്ങളിലെ പഠനവും, ഭാഷ കൈകാര്യം ചെയ്യാനുള്ള പ്രാപ്തിയും അദ്ദേഹത്തെ ശ്രദ്ധേയനാക്കി. ലോക്സഭയിലും നിയമസഭയിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്കാന് കാരണക്കാരനും അദ്ദേഹംതന്നെ.
പിന്നീട് സോണിയാ ഗാന്ധിയുടെ വിദേശ പൗരത്വത്തില്‍ പ്രതിഷേധിച്ചു കോണ്‍ഗ്രസ് വിട്ട് 1999ല്‍
വ്യത്യസ്തത നിറഞ്ഞതായിരുന്നു സാംഗ്മയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍. തന്റെ കുട്ടികാലത്തെ അനുഭവങ്ങളും കഥകളും തമാശകളും കുട്ടിക്കലര്‍ത്തിയ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ നിരവധി ആളുകളാണ് ഒഴുകിയെത്തിയിരുന്നത്. കൂടാതെ സാധാരണക്കാരന്റെകൂടെ ചായ കുടിച്ചും, ഫുട്ബോള്‍ മത്സരങ്ങളില്‍ പങ്കെടുത്തുമെല്ലാം അദ്ദേഹം പ്രചാരണരംഗത്ത് സജീവമാകാറുണ്ട്.
2016 ജനുവരിയില്‍ അദ്ദേഹം നടത്തിയ അവസാന പ്രസംഗത്തിലും ഒരു നേതാവ് എത്തരത്തില്‍ ആയിരിക്കണമെന്നാണ് സൂചിപ്പിച്ചത്. കിഴക്കന്‍ ഭാരതത്തിന്റെ കരുത്തുറ്റ നേതാവാണ് മൗനമായി മറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: