കൊച്ചി : കാലിക്കറ്റ് സര്‍വകലാശാലയിലെ പ്യൂണ്‍ വാച്ച്മാന് തസ്തികയിലേക്കുള്ള നിയമനം ഹൈക്കോടതി സ്റ്റേ ചെയ്തു. സര്‍വകലാശാല നിയമനങ്ങള്‍ പിഎസ്സിക്കു വിട്ടശേഷവും ഈ തസ്തികയിലേക്ക് സര്‍വകലാശാല നേരിട്ട് നിയമനം നടത്തുന്നതിനെ ചോദ്യം ചെയ്ത് ഒരുകൂട്ടം ഉദ്യോഗാര്‍ത്ഥികള്‍ നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസ് ആന്റണി ഡൊമിനിക്, ജസ്റ്റീസ് എ. ഹരിപ്രസാദ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് സ്റ്റേ അനുവദിച്ചത്. 2015 ഒക്ടോബര്‍ 29 നാണ് കലിക്കറ്റ് സര്‍വകലാശാല നിയമനങ്ങള്‍ പിഎസ്സിക്കു വിട്ടുകൊണ്ട് നിയമം വന്നത്. ഇപ്പോള്‍ പ്യൂണ്‍ വാച്ച്മാന് തസ്തികയിലേക്കുള്ള നിയമനത്തിന് സെലക്ഷന് ലിസ്റ്റ് പ്രസിദ്ധീകരിച്ചത് കഴിഞ്ഞ ഫെബ്രുവരിയിലും. ഈ സാഹചര്യത്തിലാണ് ഉദ്യോഗാര്‍ത്ഥികള്‍ ഹൈക്കോടതിയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: