ഹരിപ്പാട്: കേരളത്തില്‍ സിപിഎമ്മിന്റെയും എസ്എഫ്ഐയുടേയും വര്‍ദ്ധിച്ചു വരുന്ന ദളിത് പീഡനത്തിനും ദളിത് വഞ്ചനയ്ക്കുമെതിരെ എബിവിപി സംസ്ഥാന സെക്രട്ടറി എ. പ്രസാദ് നയിക്കുന്ന സാമൂഹ്യനീതി യാത്രയ്ക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളിലും ക്യാമ്പസുകളിലും ഉജ്ജ്വല സ്വീകരണം.
കുട്ടനാട്ടിലെ പുളിങ്കുന്ന് എന്‍ജിനീയറിംഗ് കോളേജില്‍ ആദ്യ സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ടാണ് യാത്രയ്ക്ക് തുടക്കമായത്. എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി സി. അജിത് ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐയുടെ ഗുണ്ടായിസവും അക്രമവും നടമാടുന്ന ആലപ്പുഴ എസ്ഡി കോളേജില്‍ നടന്ന സ്വീകരണ പരിപാടിയില്‍ സംസ്ഥാന സമിതിയംഗം വിഷ്ണു അമ്പാടി മുഖ്യ പ്രഭാഷണം നടത്തി. എസ്ഡി കോളേജില്‍ എബിവിപിക്കുണ്ടായ ഊഷ്മളമായ വരവേല്‍പ്പ് ജില്ലയിലെ പര്യടനങ്ങള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നതായി ഭാരവാഹികള്‍ പറഞ്ഞു.
ഹരിപ്പാട് ടികെഎംഎം കോളേജില്‍ നൂറില്‍പ്പരം വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ചേര്‍ന്ന് യാത്രയെ വരവേറ്റു. എബിവിപി ജില്ല കണ്‍വീനര്‍ എസ്. അഖില്‍ ഉദ്ഘാടനം ചെയ്തു. നഗര്‍ സമിതിജോയിന്റ് സെക്രട്ടറി നീതു മുഖ്യപ്രഭാഷണം നടത്തി. കോളേജ് യൂണിറ്റ് പ്രസിഡന്റ് വൈശാഖിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ ജാഥ ക്യാപ്റ്റനെ കോളേജ് ജംഗ്ഷനില്‍ നിന്നും സ്വീകരിച്ചു.
യൂണിറ്റ് ജനറല്‍ സെക്രട്ടറിമാരായ അനില.എസ്, അമ്മു എന്നിവര്‍ ജാഥ ക്യാപ്റ്റനെ പുഷ്പഹാരം അണിയിച്ചു. മാവേലിക്കരയില്‍ നല്കിയ സ്വീകരണം സംസ്ഥാന സമിതിയംഗം ദീപു നാരായണന് ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് കണ്‍വീനര്‍ ഹരിഗോവിന്ദ് സംസാരിച്ചു.
തുടര്‍ന്ന് ജില്ലയിലെ പരിപാടി ചെങ്ങന്നൂരില്‍ സമാപിച്ചു. ജില്ല സമിതിയംഗം ചിച്ചു ചന്ദ്രന് സമാപനയോഗം ഉദ്ഘാടനം ചെയ്തു. അനുരാജ്, അതുല്‍, തുടങ്ങിയവര്‍ സ്വീകരണത്തിന് നേതൃത്വം നല്കി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിച്ച സ്വീകരണത്തിന് ജാഥ ക്യാപ്റ്റന്‍ പ്രസാദ് നന്ദി രേഖപ്പെടുത്തി. എസ്എഫ്ഐയുടെ ദളിത് പീഡനത്തിനെതിരെയുള്ള ആശയ സമരത്തിന്റെ തുടക്കം മാത്രമാണിതെന്ന് ജാഥാ ക്യാപ്റ്റന്‍ പ്രസാദ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: