ചേര്‍ത്തല: ചേര്‍ത്തലയ്ക്ക് പിന്നാലെ സിപിഎം അരൂര്‍ ഏരിയ കമ്മിറ്റിയിലും അച്ചടക്ക നടപടി. ഐസക് പക്ഷത്തെ ഒതുക്കാനുള്ള നീക്കത്തെ ചൊല്ലി അരൂരില്‍ സിപിഎമ്മില്‍ പൊട്ടിത്തെറി. വയലാറിലെ ലോക്കല്‍ സെക്രട്ടറിയെ നീക്കിയതും, എഴുപുന്ന, എരമല്ലൂര്‍ ലോക്കല്‍ കമ്മിറ്റികള്‍ പിരിച്ചുവിട്ടതും, പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ ഒൗദ്യോഗിക പാനലില്‍ നിന്ന് ജില്ലയിലെ മുതിര്‍ന്ന നേതാവിന്റെ നിര്‍ദ്ദേശപ്രകാരം ഒഴിവാക്കിയ ആളെ ലോക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതും മല്‍സരിച്ച് തോറ്റവരില്‍ ഒരാളെ മാത്രം ഉള്‍പ്പെടുത്തി മറ്റു രണ്ട് പേരെ തഴഞ്ഞതുമെല്ലാം പ്രവര്‍ത്തകരില്‍ അമര്‍ഷം ഉളവാക്കിയിട്ടുണ്ട്.
വിഭാഗീയതയെ കുറിച്ചന്വേഷിക്കാന്‍ നിയോഗിച്ച കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കമ്മിറ്റികള്‍ പിരിച്ചുവെട്ടതെന്നാണ് നേതൃത്വം വിശദീകരിക്കുന്നതെങ്കിലും പാര്‍ട്ടി കൈപ്പിടിയിലൊതുക്കുവാനുള്ള ഒരു വിഭാഗത്തിന്റെ നീക്കമാണ് ഇതിനു പിന്നിലെന്നാണ് വിമര്‍ശനം. രണ്ടു ലോക്കല്‍ കമ്മിറ്റികളുടെ പരിധികളിലും കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് തിരിച്ചടി നേരിട്ടിരുന്നു.
ഐസക്ക് പക്ഷത്തെ പ്രമുഖനായ സംസ്ഥാനകമ്മിറ്റിയംഗത്തോട് അടുപ്പം പുലര്‍ത്തുന്നവരെ ഒതുക്കുവാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നാണ് ഈ വിഭാഗം ആക്ഷേപം ഉന്നയിക്കുന്നത്. ഇതിനു പുറമെ ഐസക്ക് പക്ഷത്തിനു മൃഗീയ മേല്‍ക്കൈ ഉള്ള വയലാറിലെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ടി.വി.സന്തോഷ്കുമാറിനെ മാറ്റുകയും ചെയ്തു.
പുന്നപ്ര വയലാര്‍ സമരനായകരില്‍ പ്രമുഖനായ കെ.സി.വലായുധന്റെ മകനാണ് സന്തോഷ്. കോടംതുരുത്ത് ലോക്കല്‍ സെക്രട്ടറിയായിരുന്ന വിഎസ് പക്ഷത്തെ ആര്. അശോകനെയും സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റിയിട്ടുണ്ട്.
ലോക്കല്‍ സമ്മേളനങ്ങളില്‍ പാനലില്‍ ഉള്‍പെട്ടു പരാജയപെട്ടവരില് പ്രവര്‍ത്തനം മാനദണ്ഡമാക്കി തിരിച്ചെടുക്കുന്നതിനും തീരുമാനിച്ചിട്ടുെണ്ടങ്കിലും ഇത് ഔദ്യോഗികപക്ഷത്ത് തങ്ങളോടൊപ്പം നില്‍ക്കുന്നവരെ ഉള്‍പ്പെടുത്തുവാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നാണ് എതിര്‍പക്ഷം ആരോപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: