നെടുങ്കണ്ടം: നെടുങ്കണ്ടത്ത് ഇരുവിഭാഗം ചേരിതിരിഞ്ഞ് നടത്തിയ ആക്രമണത്തില്‍ 10 ഓളം പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. കഴിഞ്ഞ ദിവസം രാത്രിയില്‍ കല്ലാര്‍ പാറയില്‍ മദ്ധ്യലഹരിയിലാണ് സംഘര്‍ഷം ഉണ്ടായത്. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ പാറ തെരുകുന്നേല് അനീഷ് അടിമാലി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്കേറ്റ അഞ്ച് പേര് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലും ചികിത്സ തേടിയിരിക്കുകയാണ്. സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ: പാറയിലെ ആളൊഴിഞ്ഞ സ്ഥലത്ത് ഇരുസംഘങ്ങളായി ഇരുന്ന് മദ്ധ്യപിക്കുന്നതിനിടെ ഉണ്ടായ വാക്കുതര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. പാറ സ്വദേശികളായ അനിമോന്, തെരുകുന്നേല് അനീഷ്, കുട്ടമ്പുഴ സ്വദേശി അനീഷും ആളോഴിഞ്ഞ സ്ഥലത്തിരിക്കുകയായിരുന്നു. സമീപത്തായി അല്പം മാറി പാറ സ്വദേശികളായ പ്രസാദ്, കുട്ടന്, ഷബിന്, അജയന്, റെജി, സുദീപ്, ജീമോന്‍ എന്നിവരും ഉണ്ടായിരുന്നു. ഒരു വിഭാഗം ഉച്ചത്തില്‍ പാട്ട് പാടിയത് ചോദ്യം ചെയ്തതാണ് ക്രൂരമായ ആക്രമണത്തിന് കാരണമായത്. കല്ലെടുത്ത് ദേഹത്തിട്ടത് മൂലംമാണ് അനീഷിന് പരിക്കേറ്റത്. കൈയ്യില്‍ കിട്ടിയ ആയുധങ്ങളുമായി ഇരുസംഘങ്ങളും ഏറ്റുമുട്ടുകയായിരുന്നു. അരിവാളികൊണ്ടും കത്രികകൊണ്ടും നടത്തിയ ആക്രമണത്തിലാണ് കൂടുതല്‍ പേര്‍ക്കും പരിക്കേറ്റിരിക്കുന്നത്. മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ കഴിയുന്നവരുടെ നിലയും ഗുരുതരമാണ്. ഇവരുടെ ദേഹത്ത് നിരവധി തുന്നിക്കെട്ടലുകള്‍ ഉള്ളതായി പോലീസ് പറയുന്നു. സംഭവത്തില്‍ നെടുങ്കണ്ടം പോലീസ് ഇരുസംഘങ്ങളുടെയും മൊഴിയെടുത്ത് രണ്ട് കേസെടുത്തിട്ടുണ്ട്. കൊലപാതക ശ്രമത്തിനും സംഘം ചേര്‍ന്നുള്ള ആക്രമണത്തിനുമാണ് കേസെടുത്തിരിക്കുന്നത്. ചികിത്സ തേടിയശേഷം മടങ്ങിയ രണ്ടുപേരെ പോലീസ് പിടികൂടി. കുട്ടമ്പുഴ സ്വദേശി അനീഷ്, പാറ സ്വദേശി അനിമോന് എന്നിവരെയാണ് പോലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്റ് ചെയ്തു. നെടുങ്കണ്ടം സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. മേഖലയില്‍ ഉണ്ടായ ആക്രമണം നാട്ടുകാര്‍ക്കിടയില്‍ കനത്തഭീതിയാണ് ഉണ്ടാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: