തൊടുപുഴ: തൊടുപുഴ മങ്ങാട്ടുകവലയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ ചാടിക്കയറിയ ജീവനക്കാരെ ആക്രമിച്ച സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ വധശ്രമത്തിനും കൊള്ളയ്ക്കും കേസെടുത്തതായി തൊടുപുഴ എസ്.ഐ അറിയിച്ചു. നിസാര്‍, സക്കീര്‍, മച്ചാന് സലിം, ഷംസ്, എന്നിവരുള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്. വണ്ണപ്പുറം- ഈരാറ്റുപേട്ട റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബിയോണ ബസിന്റെ ജീവനക്കാരായ ഡ്രൈവര്‍ ലെനിന്, കണ്ടക്ടര്‍ ഷെഫിന്, ക്ലീനര്‍ അരുണ്‍ എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ബുധനാഴ്ച രാത്രി എട്ടരയോടെ തൊടുപുഴയില്‍ നിന്നും വണ്ണപ്പുറത്തിന് പുറപ്പെട്ട ബസ് മങ്ങാട്ടുകവലയിലെത്തിയപ്പോഴാണ് യാത്രക്കാരെ ഭീതിയിലാഴ്ത്തി ആക്രമണം നടത്തിയത്. ബസില്‍ നിറയെ ജീവനക്കാരുണ്ടായിരുന്നു. തൊടുപുഴ- പേട്ട റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന എന്നിവരുടെ നേതൃത്വത്തില്‍ ബൈക്കിലും ഇന്നോവ കാറിലും എത്തിയ അക്രമികള്‍ ബസിലേക്ക് പാഞ്ഞ് കയറി കമ്പിവടിയുമായി ബസ് ജീവനക്കാരെ ആക്രമിക്കുകയായിരുന്നു. ജീവനക്കാരുടെ ബാഗും സ്വര്‍ണ ഉരുപ്പടികളും പ്രതികള്‍ കൊള്ളയടിച്ചു. ജീവനക്കാരുടെ മൊഴിയെത്തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയാണ് കേസെടുത്തത്. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണ് ഇപ്പോള്‍ കേസില്പെട്ടിരിക്കുന്നവര്. ഇവരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ബിഎംഎസിന്റെ നേതൃത്വത്തിലുള്ള ഇന്നലെ തൊഴിലാളികള്‍ പണമുടക്കി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ജില്ലയിലേക്ക് സമരം വ്യാപിപ്പിക്കാനാണ് ബിഎംഎസ് തീരുമാനിച്ചിരിക്കുന്നതെന്ന് മേഖല സെക്രട്ടറി കെ.ആര് വിജയന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: