കോട്ടയം: സിപിഎം നടത്തുന്ന പ്രകടനത്തിന് നീളം കൂട്ടുന്ന പണി പട്ടികജാതി-വര്‍ഗ്ഗ വിഭാഗങ്ങള്‍ അവസാനിപ്പിച്ചുവെന്ന് ഭാരതീയ ജനതാ പട്ടികജാതി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പുരുഷോത്തമന് അഭിപ്രായപ്പെട്ടു. കേരളത്തില്‍ സിപിഎം നടത്തുന്ന പട്ടികജാതി പീഡനത്തിനെതിരെ എസ്സി മോര്‍ച്ച ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോട്ടയം ജില്ലയില്‍ മാത്രം അരുന്ധതിയാര്‍ ചക്ലിയാര്‍ വിഭാഗത്തില്‍പ്പെട്ട നാനൂറോളം കുടുംബങ്ങള്‍ക്കാണ് വീടുകളില്ലാതെ കഴിയുന്നത്. ഇടതും-വലതും മുന്നണികള്‍ 60 വര്‍ഷം ഭരിച്ചതിനുശേഷമുള്ള ബാക്കി പത്രമാണിതെന്നും അദ്ദേഹം പറഞ്ഞു. ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഉന്നത നേതാക്കളെ പരാജയപ്പെടുത്തുവാന്‍ സിപിഎം-കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ ഗൂഢാലോചന നടത്തുന്നതായും പുരുഷോത്തമന് ആരോപിച്ചു.
ജനകീയ കൂട്ടായ്മയില്‍ പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡന്റ് വിജയരാഘവന് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി, എസ്സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രമേശ് കാവിമറ്റം, നേതാക്കളായ എന്‍.കെ. ശശികുമാര്‍, എം.കെ. ഭാസ്ക്കരന്‍, പി. സുനില്‍കുമാര്‍, സി.എന്‍. സുഭാഷ്, കുട്ടപ്പന്, ജോമോന് പനച്ചിക്കാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: