ബേണ്‍: ഇന്ത്യന്‍ താരങ്ങളായ കെ. ശ്രീകാന്തും പി. കശ്യപും ജര്‍മ്മന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ സിംഗിള്‍സില്‍ പുറത്തായി. അതേസമയം വനിതാ വിഭാഗത്തില്‍ പി.വി. സിന്ധു ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി.
വനിതാ സിംഗിള്‍സില്‍ ഏഴാം സീഡായ സിന്ധു കാനഡയുടെ മൈക്കലേ ലീയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ത്താണ് ക്വാര്‍ട്ടറിലെത്തിയത്. 32 മിനിറ്റ് മാത്രം നീണ്ട മത്സരത്തില്‍ 21-9, 21-17 എന്ന ക്രമത്തിലായിരുന്നു സിന്ധുവിന്റെ വിജയം. ക്വാര്‍ട്ടറില്‍ സിന്ധുവിന്റെ എതിരാളി നാലാം സീഡ് ചൈനയുടെ വാങ് ഷിഹിയാനാണ്.
പുരുഷ സിംഗിള്‍സില്‍ ആറാം സീഡ് കെ. ശ്രീകാന്ത് 12-ാം സീഡായ ഹോങ്കോങിന്റെ ലോങ് ആന്‍ഗസിനോട് ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് പരാജയപ്പെട്ടത്. 56 മിനിറ്റ് നീണ്ട മത്സരത്തിനൊടുവില്‍ 18-21, 21-18, 21-18 എന്ന ക്രമത്തിലായിരുന്നു ശ്രീകാന്തിന്റെ തോല്‍വി. എട്ടാം സീഡ് കൊറിയയുടെ സണ്‍ വാന്‍ ഹൊവിനോടാണ് കശ്യപ് പരാജയപ്പെട്ടത്. ആദ്യ ഗെയിം 21-12ന് നഷ്ടപ്പെടുത്തിയ കശ്യപ് രണ്ടാം ഗെയിമില്‍ 11-16ന് പിന്നിട്ടുനില്ക്കേ പിന്മാറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: