തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് ആര്‍സിസിയില്‍ അനധികൃതനിയമനം. പ്രഖ്യാപനം വന്ന് നിമിഷങ്ങള്‍ക്കകം പ്രധാന തസ്തികയില്‍ ആരോഗ്യകുപ്പിന്റെ അനുമതിയോടെ നിയമനം നടത്തി. അതും ആര്‍സിസിയിലെ നിയമന ചട്ടങ്ങള്‍ ലംഘിച്ച് ഇല്ലാത്ത തസ്തിക ഉണ്ടാക്കിസ്ഥാനക്കയറ്റം നല്‍കുകയായിരുന്നു. ആര്‍സിസിയില്‍ നിയമനം നടത്തേണ്ടത് ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ്.
പരീക്ഷയും ഇന്റര്വ്യൂം നടത്തിയാണ് എല്ലാ തസ്തികകളിലും നിയമനം നടത്തേണ്ടത്. എന്നാല്‍ ആരോഗ്യവകുപ്പിന്റെ ഉത്തരവ് പ്രകാരം ദന്തല്‍ വിഭാഗത്തില്‍ ആര്‍എംഒ ആയിരുന്ന ഡോ. ദിവ്യാ രാജിനെ അസിസ്റ്റന്റ് പ്രൊഫസര്‍ എന്ന തസ്തിക ഉണ്ടാക്കി ഇന്നലെ വൈകുന്നേരം നിയമിക്കുകയായിരുന്നു. ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ നിയമന ഉത്തരവ് വന്നതിനു ശേഷമാണ് ആര്‍സിസി ഡയറക്ടര്‍ പോലും ഇങ്ങനെ ഒരു തസ്തികയെക്കുറിച്ച് അറിയുന്നത്. നിലവിലെ ശമ്പളത്തില്‍ നിന്നും 25000 രൂപവരെ ഉയര്‍ന്ന തസ്തിക പ്രകാരം ലഭിക്കും.
സാധാരണ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ നിയമിക്കപ്പെടണമെങ്കില്‍ പിജിയും മൂന്നു വര്‍ഷത്തെ പരിചയവും നിര്‍ബന്ധമാണ്. ഡോ. ദിവ്യാ രാജിന് പിജി മാത്രമെ നിലവിലുള്ളൂ. കഴിവുള്ള ഒട്ടേറെപ്പേര്‍ പുറത്ത് നില്ക്കുമ്പോള് പരിചയക്കുറവുള്ളവര്‍ കടന്നുകൂടുന്നത് ആര്‍സിസിയിലെ രോഗികളുടെ പരിചരണത്തെ ബാധിക്കും. ഇത്തരത്തില്‍ നിയമനം നടത്തിയാല്‍ ആര്‍സിസിയുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടും. സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് ചൂണ്ടിക്കാണിച്ച് മറ്റ് പല അനര്‍ഹരും കടന്നു കൂടുന്നതിന് ഇടയാക്കും.
സമൂഹത്തിലെ ക്യാന്‍സര്‍ ബാധിതരെ മുന്‍കൂട്ടി കണ്ടെത്തുന്നതിനു വേണ്ടി ആര്‍സിസിയില്‍ നടപ്പിലാക്കുന്ന സോഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡോക്ടര്‍ തസ്തികയിലും ചട്ടങ്ങള്‍ ലംഘിച്ച് നിയമനം നടത്തി. വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇന്‍വെസ്റ്റിഗേഷന്‍ ചുമതലയുള്ള ഡോക്ടറെ ഇല്ലാത്ത തസ്തികയായ അസിസ്റ്റന്റ് പ്രൊഫസറാക്കി. അറുപത് വയസ്സാണ് വിരമിക്കല്‍ പ്രായപരിധി. അസിസ്റ്റന്റ് പ്രൊഫസറാക്കിയതോടെ 65 വയസ്സില്‍ വിരമിച്ചാല്‍ മതിയാകും. ആര്‍സിസിയില്‍ നിയമന ചട്ടം ഇല്ലാത്തതാണ് ഇത്തരം അനധികൃത നിയമനത്തിന് നീക്കങ്ങള്‍ നടത്തുന്നത്. ഗേവേണിംഗ് ബോഡിയുടെ ചെയര്മാന് മുഖ്യമന്ത്രിയാണ്. ഗവേണിംഗ് ബോഡി നിയമനം നടത്തണമെങ്കിലും സമിതിയോഗം ചേര്‍ന്നു വേണം നിശ്ചയിക്കാന്‍. ഇത്തരത്തില്‍ ഗവേണിംഗ് ബോഡിയും കൂടിയിട്ടില്ല
മാര്‍ച്ച് 8ന് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുമെന്ന് കരുതി സര്‍ക്കാര്‍ തയ്യാറാക്കി വച്ചിരുന്ന നിയമന ഉത്തരവുകളും സ്ഥമാറ്റ ഉത്തരവുകളുടെയും തീയ്യതി തിരുത്തി ഉത്തരവ് നടപ്പിലാക്കാന്‍ തിരക്കിട്ട ശ്രമം വിവിധ വകുപ്പുകളില്‍ ഇന്നലെ സജീവമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: