കൊച്ചി: ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികള്‍ നടത്തിയ സൂചന സമരം പൂര്‍ണം. സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന സമരത്തില്‍ സ്വകാര്യ ബസുകളൊന്നും നിരത്തിലിറങ്ങിയില്ല. നഗരത്തെയും മലയോരമേഖലകളെയും സമരം ബാധിച്ചു. കെഎസ്ആര്‍ടിസി അധിക സര്‍വിസുകള്‍ നടത്തിയിരുന്നു. സമരം മുതലെടുത്ത് ഓട്ടോ, ടാക്സികള്‍ അമിത ചാര്‍ജ് ഈടാക്കിയതായും ആക്ഷേപമുണ്ട്. സമരത്തെ തുടര്‍ന്ന് സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ പരീക്ഷകള്‍ മാറ്റിവെച്ചിരുന്നു. വേതന വര്‍ധനവ് ഉള്‍പ്പെടെ ആവശ്യപ്പെട്ട് യൂബര്‍ പോലുള്ള ഓണ്‍ലൈന്‍ ടാക്സികളും സമരത്തിലായിരുന്നു.
സംസ്ഥാന തലത്തില്‍ ബസുടമകളും തൊഴിലാളികളും തൊഴില്‍ മന്ത്രിയും ചര്‍ച്ച നടത്തി അംഗീകരിച്ച മിനിമം കൂലി ജില്ലയില്‍ നടപ്പാക്കാത്തതിനെതിരെയായിരുന്നു സമരം. എട്ട് മണിക്കൂര്‍ ജോലിചെയ്യുന്ന ഡ്രൈവര്‍ക്ക് 17,625 രൂപയും കണ്ടക്ടര്‍ക്ക് 17,125 രൂപയും ക്ലീനര്‍ക്ക് 16,625 രൂപയും മാസം നല്‍കണമെന്നതാണ് സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍ എട്ട് മണിക്കൂറിന് ശേഷമുള്ള അധിക ജോലിക്ക് ഒന്നര മണിക്കൂറിന്റെ അധിക കൂലി നല്‍കണമെന്നായിരുന്നു തൊഴിലാളി സംഘടനകളുടെ ആവശ്യം. ഇത് ബസുടമകള്‍ അംഗീകരിച്ചില്ല. 15 മണിക്കൂര്‍ വരെ ജോലി ചെയ്യുന്നുണ്ടെന്ന തൊഴിലാളികളുടെ വാദത്തത്തെുടര്ന്ന് 11 മണിക്കൂര്‍ കണക്കാക്കി ശമ്പളം നല്‍കാമെന്നായിരുന്നു ബസുടമളുടെ നിലപാട്.
ഇതംഗീകരിക്കാന്‍ തൊഴിലാളി സംഘടനകള്‍ തയ്യാറായില്ല. തുടര്‍ന്നാണ് സൂചനാ സമരം പ്രഖ്യാപിച്ചത്. സമരത്തിന്റെ ഭാഗമായി എറണാകുളം ടൗണ്‍ ഹാള്‍ പരിസരത്തു നിന്നും ഹൈക്കോടതി ജംങ്ഷനിലേക്ക് തൊഴിലാളികള്‍ പ്രകടനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: