ന്യൂദല്‍ഹി: വിഖ്യാത ഹിന്ദി ചലച്ചിത്ര നടനും സംവിധായകനുമായ മനോജ്കുമാറിന് 47-ാമത് ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്ക്കാരം. സ്വര്‍ണ്ണകമലവും 10 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസും പൊന്നാടയും അടങ്ങുന്നതാണ് സമ്മാനതുക.
ലതാമങ്കേഷ്ക്കര്‍, ആശാ ഭോസ്ലേ, സലിം ഖാന്, നിതിന്‍ മുകേഷ്, അനൂപ് ജലോട്ട എന്നിവരടങ്ങുന്ന ജൂറിയാണ് മനോജ് കുമാറിനെ പുരസ്ക്കാരത്തിനായി ഏകകണ്ഠേന തെരെഞ്ഞടുത്തത്. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അരുണ്‍ ജെയ്റ്റ്ലി മനോജ് കുമാറിനെ ടെലഫോണില്‍ വിളിച്ച് പുരസ്ക്കാര ലബ്ധിയില്‍ അനുമോദിച്ചു.
രാജ്യസ്നേഹത്തിലധിഷ്ഠിതമായ പ്രമേയങ്ങളുള്ള ചിത്രങ്ങളില്‍ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തതിലൂടെ പ്രശസ്തനാണ് മനോജ് കുമാര്‍. ഹരിയിലി ഔര്‍ രാസ്ത, വോ കോന്ഥി, ഹിമാലയ കീ ഗോദ് മേം, ദോ ബദന്, ഉപ്കാര്, പഥര്‍ കെ സനം, നീല്‍ കമല്‍, പൂരബ് ഔര്‍ പശ്ചിം, റോട്ടി, കപ്പട ഔര്‍ മക്കാന്, ക്രാന്തി തുടങ്ങിയ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ വിഖ്യാതങ്ങളാണ്. ഉപ്കാര് എന്ന ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് നേടിയിട്ടുള്ള മനോജ് കുമാറിനെ 1992 ല്‍ രാഷ്ട്രം പത്മശ്രീ നല്കി ആദരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: