കോഴിക്കോട്: കോഴിക്കോട് കെഎസ്ഇബി സെന്‍ട്രല്‍ സെക്ഷനു കീഴിലെ ഭൂഗര്‍ഭ കേബിളിലുണ്ടായ തകരാര്‍ മൂലം നഗരത്തില്‍ 24 മണിക്കൂറിലധികം വൈദ്യുതി മുടങ്ങി. വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെ തടസപ്പെട്ട വൈദ്യുതി വിതരണം ഇന്നലെ വൈകീട്ട് അഞ്ചരയോടുകൂടിയാണ് പുനഃസ്ഥാപിക്കനായത്. മാനാഞ്ചിറ, റെയില്‍വേ സ്റ്റേഷന്, മിഠായിത്തെരുവ് തുടങ്ങിയ നഗരത്തിന്റെ ഹൃദയഭാഗത്താണ് വൈദ്യുതി മുടങ്ങിയത്. എവിടെയാണ് തകരാറെന്ന് കൃത്യമായി കണ്ടെത്താന്‍ സാധിക്കാത്തതിനാലാണ് അറ്റകുറ്റപ്പണി വൈകാന്‍ കാരണമായതെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു.
തളി റോഡില്‍ ജയ ഓഡിറ്റോറിയത്തിനു സമീപവും പുതിയറ റോഡിലും ഓവുചാല്‍, റോഡ് നവീകരണ പ്രവൃത്തികള്‍ നടക്കുന്നുണ്ട്. നഗരത്തിലേക്ക് വൈദ്യുതിയയെത്തുന്ന പ്രധാന കേബിളുകള്‍ ഇതുവഴിയാണ് കടന്നുപോകുന്നത്. വേനല്‍ച്ചൂടിനിടെ വൈദ്യുതി നിലച്ചതോടെ നഗരവാസികള്‍ ദുരിതത്തിലായി. വൈദ്യുതി വിതരണം പുന:സ്ഥാപിക്കാന്‍ വൈകിയതോടെ നഗരഹൃദയത്തിലെ ഹോട്ടലുകളും കൂള്‍ ബാറുകളും അടച്ചിടേണ്ടിവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: