കരുനാഗപ്പള്ളി: ഭാരതത്തിലാദ്യമായി എല്ലാവിധ ജനാധിപത്യ അവകാശങ്ങളെയും ധ്വംസിച്ചു കൊണ്ട് കരിനിയമമായ അടിയന്തിരാവസ്ഥ നടപ്പിലാക്കിയ ഇന്ദിരാഗാന്ധിയുടെ മരുമകള്‍ എന്ന പേരില്‍ ഊറ്റംകൊളളുന്ന സോണിയാഗാന്ധിക്ക് അസഹിഷ്ണുതയെപ്പറ്റി പറയാന്‍ എന്താണ് അവകാശമെന്ന് ബിജെപി ദേശീയ കൗണ്‍സില്‍ അംഗവും സെന്റര്‍ വഖഫ് ബോര്‍ഡ് അംഗവുമായ അഡ്വ. റ്റി.ഒ നൗഷാദ്. കുലശേഖരപുരം പതിനഞ്ചാം വാര്‍ഡില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി പ്രേംരാജിന്റെ ഇലക്ഷന് പ്രചരണാര്‍ത്ഥം കൊച്ചാലുംമൂട് ജംഗ്ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അര നൂറ്റാണ്ടിലേറെക്കാലത്തെ കോണ്‍ഗ്രസ് ഭരണം മുസ്ലീങ്ങളെ അവരെ അവരുടെ ദേശസ്നേഹം തെളിയിക്കേണ്ട അവസ്ഥയില്‍ കൊണ്ടെത്തിച്ചു. ഭീകരവാദത്തേയും രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളെയും രാഷ്ട്രീയലാഭത്തിനു വേണ്ടി ഉപയോഗിച്ചു. ഇതിന് രാജ്യം വലിയ വിലകൊടുക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലീങ്ങളുടെ സംരക്ഷകര്‍ ഇടത് വലത് കക്ഷികളാണെന്ന അവകാശവാദം പൊള്ളയാണ്. ഭാരതമുള്ളിടത്തോളം കാലം മുസ്ലീംഗങ്ങള്‍ക്ക് ഒരു കക്ഷികളുടെയും സംരക്ഷണം ആവശ്യമില്ല. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം ഇഎംഎസിന്റെ കാലം മുതല്‍ രാജ്യത്തിന്റെ ദേശീയതക്ക് എതിരാണ്. ഇന്ത്യാ-ചൈനാ യുദ്ധത്തിലും ഇക്കൂട്ടര്‍ ഇതു തെളിയിച്ചിട്ടുളളതാണെന്നും നൗഷാദ് പറഞ്ഞു.
യോഗത്തില്‍ ആദിനാട് മേഖലാ പ്രസിഡന്റ് ഉണ്ണി അദ്ധ്യക്ഷം വഹിച്ചു. ബി.ജെ.പി സംസ്ഥാന സമിതി അംഗം ഉണ്ണൂലേത്ത് ഉത്തമന്, ബിജു കലായാമി, ആര്.കെ.സുധീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: