കൊച്ചി: ഹിന്ദുഐക്യവേദി പറവൂരില്‍ സംഘടിപ്പിച്ച ഹിന്ദുമഹാസംഗമത്തില്‍ പങ്കെടുത്ത് വെള്ളാപ്പള്ളി നടേശന് വി.ഡി. സതീശന് എംഎല്‍എ.യ്ക്കെതിരെ നടത്തിയതായി പറയപ്പെടുന്ന പരാമര്‍ശത്തിന്റെ പേരില്‍ സതീശന് വിലകുറഞ്ഞ സഹതാപത്തിന് ശ്രമിക്കുകയാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്. വി. ബാബു ആരോപിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികല ടീച്ചറെ വിഷകല ടീച്ചറെന്നും വിഷപ്പാമ്പെന്നും വിളിച്ച് വ്യക്തിപരമായ അധിക്ഷേപത്തിന് തുടക്കംകുറിച്ചത് സതീശനാണ്.
എസ്എന്‍ഡിപി യോഗം നേതാക്കളേയും വ്യക്തിപരമായ രീതിയില്‍ സതീശന് അധിക്ഷേപിച്ചു. ഇതൊന്നും കോണ്‍ഗ്രസ് സംസ്കാരത്തിന് ചേര്‍ന്നതല്ലെങ്കില്‍ സുധീരന് സതീശനോട് പ്രസ്തുത പരാമര്‍ശത്തിന് മാപ്പ് പറയാന്‍ ആവശ്യപ്പെടണം. സതീശന് ഹിന്ദുവിരുദ്ധ മനോഭാവം വെടിയണം. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് വര്‍ഗ്ഗീയ ചേരിതിരിവിനാണ് സതീശന് ഇപ്പോള്‍ ശ്രമിക്കുന്നത്. ഭൂരിപക്ഷ സമൂഹത്തിനെതിരെ പറഞ്ഞാല്‍ ന്യൂനപക്ഷ വോട്ടുകള്‍ സമാഹരിക്കാമെന്ന സതീശന്റെ വിശ്വാസം തെറ്റാണ്.
മതവിവേചനത്തെക്കുറിച്ച് പറയുന്നത് ന്യൂനപക്ഷങ്ങള്‍ക്ക് എതിരല്ല.
തിരുവമ്പാടി സീറ്റിന്റെ കാര്യത്തില്‍ താമരശ്ശേരി ബിഷപ്പിന് മുന്നില്‍ മുട്ടുകുത്തി നില്ക്കുന്ന ഉമ്മന്‍ചാണ്ടിയെക്കുറിച്ച് സുധീരനും സതീശനും എന്തുപറയാനുണ്ടെന്നു ബാബു ചോദിച്ചു. വെള്ളാപ്പള്ളിയെയല്ല, കോണ്‍ഗ്രസിനെയാണ് ജനങ്ങള്‍ ചികിത്സിക്കാന്‍ നിശ്ചയിച്ചിട്ടുള്ളതെന്ന് തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ സുധീരന് വ്യക്തമാവുമെന്ന് ബാബു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: