ബേണ്‍: ജര്‍മ്മന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ വെല്ലുവിളി അവസാനിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യന്‍ താരം പി.വി. സിന്ധുവും പുറത്തായതോടെയാണ് ഇന്ത്യന്‍ കുതിപ്പിന് വിരാമമായത്. ക്വാര്‍ട്ടറില്‍ നാലാം സീഡ് ചൈനയുടെ വാങ് ഷിഹിയാനോടാണ് നേരിട്ടുള്ള ഗെയിമുകള്‍ക്ക് സിന്ധു പരാജയപ്പെട്ടത്. 50 മിനിറ്റ് നീണ്ട പോരാട്ടത്തില്‍ 21-16, 21-18 എന്ന സ്കോറുകള്‍ക്കായിരുന്നു സിന്ധു ചൈനീസ് എതിരാളിയോട് കീഴടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: