ഇടുക്കി: ഹിന്ദു ഭൂരിപക്ഷ ജില്ലയായ ഇടുക്കിയില്‍ നായര്‍ സര്‍വ്വീസ് സൊസൈറ്റി അവഗണിക്കാന്‍ പറ്റാത്ത ശക്തിയാണ്. എന്നാല്‍ കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം നടന്ന ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ഇടത് പക്ഷവും വലതുപക്ഷവും നായര്‍ വിഭാഗത്തില്‍പ്പെട്ട ഒരു വ്യക്തിക്ക് പോലും സീറ്റ് നല്കാന് തയ്യാറായിട്ടില്ല. ഇരു മുന്നണികളിലും സംഘടനയുടെ ഭാരവാഹികളായ നിരവധി നായര്‍ യുവാക്കള്‍ ഉണ്ടായിട്ടും എന്‍എസ്എസിനെ ബോധപൂര്‍വ്വം ഒഴിവാക്കുകയാണ്.
തൊടുപുഴ, ഉടുമ്പന്‍ചോല നിയോജക മണ്ഡലങ്ങളില്‍ ജയപരാജയം നിശ്ചയിക്കാനുള്ള കഴിവ് എന്‍എസ്എസിനുണ്ട്. ജില്ലയില്‍ രണ്ട് ലക്ഷത്തിലധികം നായര്‍ വോട്ടുകളുണ്ടെന്നാണ് കണക്ക്.
ബിജെപിയാണ് എന്‍എസ്എസ് വിഭാഗത്തിന്റെ ജില്ലയിലെ ശക്തി തിരിച്ചറിഞ്ഞ് നായര്‍ വിഭാഗത്തിനും അര്‍ഹിക്കുന്ന പ്രാധാന്യം കൊടുത്ത് സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചത്. 1989ല്‍ ഇടുക്കി ലോക്സഭ സീറ്റില്‍ എന്‍എസ്എസ് അംഗമായ എം.എന്‍ ജയചന്ദ്രന് ബിജെപി ടിക്കറ്റില്‍ മത്സരിച്ചിരുന്നു. ഇടുക്കി നിയോജക മണ്ഡലത്തില്‍ പിഎ വേലുക്കുട്ടനെയും ഉടുമ്പന്‍ചോല മണ്ഡലത്തില്‍ മന്മഥന് മറ്റക്കരയെയും ബിജെപി മത്സരിപ്പിച്ചിരുന്നു.
എസ്എന്‍ഡിപി, ക്രിസ്ത്യന്‍, കെപിഎംഎസ് എന്നിങ്ങനെ ജില്ലയിലെ എല്ലാ വിഭാഗങ്ങള്‍ക്കും ബിജെപി പല ഘട്ടങ്ങളിലായി സീറ്റ് നല്കി സാമൂഹ്യ നീതി പുലര്‍ത്തി. എന്നാല്‍ യുഡിഎഫ് എല്ലാക്കാലത്തും മത്സരിപ്പിച്ചത് ക്രിസ്ത്യന്‍ വിഭാഗത്തെയും മുസ്ലിം വിഭാഗത്തെയുമാണ്്. ഇപ്പോള്‍ ജില്ലയില്‍ നിന്ന് അയച്ചിരിക്കുന്ന ലിസ്റ്റില്‍ ഭൂരിപക്ഷ വിഭാഗത്തില്‍പ്പെട്ട ഒരാളെപ്പോലും ജനറല്‍ സീറ്റില്‍ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസിന് പദ്ധതിയില്ല.
കോണ്‍ഗ്രസിന്റെ ഈ പോക്ക് അപകടം ചെയ്യുമെന്നും മാറിച്ചിന്തിക്കേണ്ട സാഹചര്യമുണ്ടെന്നുമാണ് യുഡിഎഫ് ജില്ല കണ്‍വീനര്‍ അഡ്വ. അശോകന്റെ അഭിപ്രായം. സിപിഎം എന്‍എസ്എസിനെ പൂര്‍ണമായും തഴഞ്ഞിരിക്കുകയാണ്. ഇത്തവണത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ലിസ്റ്റിലും എന്‍എസ്എസിന് അര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കില്ല. തുരുവമ്പാടിയില് മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കില്ലെന്ന് പരസര്യമായി പറയുന്ന ബിഷപ്പുമാര്‍ ഇടുക്കിയിലെ ഈ സാമൂഹ്യ അയിത്തത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: