ആലപ്പുഴ: ഫാര്‍മസി കോളേജിന് അഗീകാരം ലഭിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകരേയും ജീവനക്കാരയും പൂട്ടിയിട്ട് സമരം നടത്തി. വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തിക്കുന്ന ഫാര്‍മസി കോളേജിലെ 85 ഓളം വിദ്വാര്ത്ഥികളാണ് മണിക്കൂറുകള്‍ നീണ്ടു നിന്ന സമരം നടത്തിയത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങിയ ഫാര്‍മസി കോളേജിന്റെ ഉദ്ഘാടനം 2012ലാണ് നടന്നത്. എന്നാല്‍ ഇതുവരെ അടിസ്ഥാന സൗകര്യം ഒരുക്കാനോ അദ്ധ്യാപകരുടെ കുറവു നികത്താനോ സര്‍ക്കാര്‍ തയ്യാറായില്ല. പ്രതി വര്‍ഷം 22 വിദ്യാര്‍ത്ഥികള്‍ക്ക് വീതം നാലുബാച്ചിലായാണ് ഇവിടെ പ്രവേശനം ലഭിക്കുക. അടിസ്ഥാന സൗകര്യങ്ങളുടെയും അദ്ധ്യാപകരുടെയും കുറവുകള്‍ മൂലം ഫാര്‍മസിക് കോളേജ് ഓഫ് ഇന്‍ഡ്യയുടെ അഗീകാരം ഈകോളേജിന് ലഭിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് ആദ്യ ബാച്ചില്‍ പഠിച്ച് ഇറങ്ങിയവര്‍ക്ക് ‘ഇവിടെ നിന്നും പഠനം പൂര്‍ത്തിയാക്കിയ സര്ഫിക്കറ്റൊ മറ്റ് രേഖകളൊ ലഭിക്കാത്തതിനാല്‍ അവരുടെ ഭാവി തുലാസിലായി. അംഗീകാരം ഇല്ലെന്ന വസ്തുത മറച്ചുവച്ച് വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും പ്രവേശനം നല്‍കുകയായിരുന്നു. 88 വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്. വിവരം അറിഞ്ഞ വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഇതേത്തുടര്‍ന്നാണ് സമരം നടത്തിയത്. ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികളും വന്‍തുക ബാങ്കുവായ്പയെടുത്താണ് ഇവിടെ പഠിക്കുന്നത്. സ്ഥലത്തെത്തിയ എംഎല്‍എ വകുപ്പുമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഓഫിസുമായി ബന്ധപ്പെട്ടു. എന്നാല്‍ ‘നിയമനകാര്യം ധനകാര്യ വകുപ്പില്‍ നിന്നും മുഖ്യമന്ത്രിയുടെ ഓഫിസില്‍ ഫയല്‍ ലഭിച്ചിരുന്നുവെന്നും ഇനി ഇതിന് ഇലക്ഷന് കമ്മീഷണറുടെ ഉത്തരവ് വാങ്ങി ഉടന്‍’ അദ്ധ്യാപകനിയമനത്തിനുള്ള നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സമരം അവസാനിപ്പിക്കുകയായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: