തൃശൂര്‍: സംഘ കുടുംബത്തിലെ കാരണവര്‍ക്ക് സ്വയം സേവകരുടെ അന്ത്യപ്രണാമം. ‘ജി’ എന്ന പേരില്‍ ആബാലവൃദ്ധം സംഘ കുടുംബാംഗങ്ങളും വിളിച്ചിരുന്ന ജി. മഹാദേവന് സാംസ്കാരിക നഗരി കണ്ണീരോടെ വിടചൊല്ലി. അന്തിമ നിമിഷം വരെയും സംഘമന്ത്രം ഉരുവിട്ട് ജീവിച്ച ജിക്ക് അന്ത്യപ്രണാമം അര്‍പ്പിക്കാന്‍ ആയിരങ്ങളെത്തി. ഏതു പ്രതിസന്ധി ഘട്ടത്തിലും സൗമ്യതകൈവിടാതെ നിഷ്ഠക്ക് പ്രാധാന്യം നല്‍കിയിരുന്ന ജിക്ക് അന്ത്യപ്രണാമം അര്‍പ്പിച്ച വേളയില്‍ പലരും വിതുമ്പി.
സംഘം കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച കാലം മുതല്‍ സജീവമായിരുന്ന പ്രവര്‍ത്തകനെയാണ് ജി. മഹാദേവന്റെ വേര്‍പാടോടെ തൃശൂരിന് നഷ്ടമായത്. ഔദ്യോഗിക തിരക്കുകള്‍ക്കിടയിലും ഒരുമണിക്കൂര്‍ ശാഖ എന്നത് ജി. മഹാദേവന് ജീവിത നിഷ്ഠപോലെയായിരുന്നു. അതുകൊണ്ടുതന്നെ സ്വയംസേവകര്‍ക്ക് മുതിര്‍ന്ന സഹോദരനെ-കാരണവരെ നഷ്ടപ്പെട്ട അനുഭവമാണ് ജിയുടെ വേര്‍പാട്. സംഘത്തെ അതിനിശിതമായി വിമര്ശിക്കുന്നവര്ക്കും എതിര്‍ക്കുന്നവര്‍ക്കും മുന്നില്‍ ലാളിത്യത്തിന്റെയും സൗമ്യതയുടേയും മുഖമായിരുന്നു ജി. സംഘപ്രവര്‍ത്തനത്തിന് പുറമെ തൃശൂരിലെ സാമൂഹ്യസാംസ്കാരിക രംഗങ്ങളിലും സജീവമായിരുന്നു അദ്ദേഹം.
ജി. മഹാദേവന് ആദരാഞ്ജലികളര്‍പ്പിക്കാന്‍ സാംസ്കാരിക നഗരി ഒന്നാകെ ആര്‍എസ്എസ് ജില്ലാ കാര്യാലയമായ പ്രതാപ് നിവാസിലേക്ക് ഒഴുകിയെത്തുകയായിരുന്നു.
സഹകരണ മന്ത്രി സി.എന്‍. ബാലകൃഷ്ണന്, തേറമ്പില്‍ രാമകൃഷ്ണന് എംഎല്‍എ, പി.എ.മാധവന്, മുന്‍ മന്ത്രി കെ.പി. വിശ്വനാഥന്, തൃശൂര്‍ മേയര്‍ അജിത ജയരാജ്, ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി, സഹകരണ ട്രിബ്യൂണല്‍ ജഡ്ജി അഡ്വ.എം.എ. കൃഷ്ണനുണ്ണി, ആര്‍എസ്എസ് മുന്‍ അഖിലഭാരതീയ ബൗദ്ധിക് പ്രമുഖ് ആര്. ഹരി, അമൃതാനന്ദമയീ മഠത്തിനുവേണ്ടി ബ്രഹ്മചാരി ജയശങ്കര്‍, ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്, പ്രാന്തപ്രചാരക് പി.ആര്. ശശിധരന്, മഹാനഗര്‍ സംഘചാലക് വി. ശ്രീനിവാസന്, സഹപ്രാന്തകാര്യവാഹും ജന്മഭൂമി എംഡിയുമായ എം. രാധാകൃഷ്ണന്, ക്ഷേത്രീയ സമ്പര്‍ക്ക പ്രമുഖ് എ.ആര്.മോഹന്‍, സീമാജാഗരണ്‍ മഞ്ച് ദേശീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന്, പ്രാന്തീയ കാര്യകാരിസദസ്യന്‍ വി.കെ. വിശ്വനാഥന്, ബിജെപി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി. മുകുന്ദന്, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എ.എന്‍. രാധാകൃഷ്ണന്, ശോഭ സുരേന്ദ്രന്, സെക്രട്ടറി അഡ്വ.ബി. ഗോപാലകൃഷ്ണന്, ജില്ലാ പ്രസിഡണ്ട് എ. നാഗേഷ്, ബിഎംഎസ് മുന്‍ അഖിലേന്ത്യ പ്രസിഡണ്ട് അഡ്വ.സി.കെ. സജിനാരായണന്‍, എസ്എന്‍ഡിപി യോഗം അസി.സെക്രട്ടറി കെ.വി. സദാനന്ദന്, കല്യാണ്‍ ജ്വല്ലേഴ്സ് മാനേജിങ്ങ് ഡയറക്ടര്‍ ടി.എസ്. കല്യാണരാമന്, കല്യാണ്‍ സില്‍ക്സ് എംഡി ടി.എസ്. പട്ടാഭിരാമന്, ഫെറ്റോ സംസ്ഥാന പ്രസിഡണ്ട് വി.ഉണ്ണികൃഷ്ണന്, എന്‍ജിഒ സംഘ് മുന്‍ സംസ്ഥാന പ്രസിഡണ്ട് എം.ജി. പുഷ്പാംഗദന്, ഡോ.ടി.എ. സുന്ദര്മേനോന്, വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് ഡോ.എം. ജയപ്രകാശ്, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ഹരിദാസ്, കുരുക്ഷേത്ര പ്രകാശന് മാനേജിങ്ങ് ഡയറക്ടര്‍ ഇ.എന്‍. നന്ദകുമാര്‍, അയോദ്ധ്യ പ്രിന്റേഴ്സ് ജനറല്‍ മാനേജര്‍ കൃഷ്ണകുമാര്‍, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന വര്‍ക്കിങ്ങ് പ്രസിഡണ്ട് ബി.ആര്. ബാലരാമന്, ഗുരുവായൂര്‍ ദേവസ്വം മുന്‍ ചെയര്മാന് ടി.വി. ചന്ദ്രമോഹന്, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബി ജോണ്‍, തപസ്യ സംസ്ഥാന സംഘടനാ സെക്രട്ടറി പി. ഉണ്ണികൃഷ്ണന്, സംസ്കൃത ഭാരതി സംയോജകന്‍ പി. നന്ദകുമാര്‍, ഉന്നത ശൈക്ഷിക് സംഘ് സംയോജകന്‍ എ. വിനോദ്, പ്രാന്ത സേവാപ്രമുഖ് എ. വിനോദ്, സേവാഭാരതി സംസ്ഥാന സംയോജകന്‍ ജി. പത്മനാഭസ്വാമി, കൊടുങ്ങല്ലൂര്‍ വിവേകാനന്ദ കേന്ദ്രം അദ്ധ്യക്ഷ പ്രൊഫ.എം. ലക്ഷ്മികുമാരി, ഭാരതീയ വിദ്യാനികേതന്‍ ക്ഷേത്രീയ സംഘടനാ സെക്രട്ടറി എന്‍സിടി രാജഗോപാല്‍ തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
രാവിലെ 11 മണിയോടെയാണ് ആശുപത്രിയില്‍ നിന്ന് മൃതദേഹം തൃശൂര്‍ ജില്ലാ കാര്യാലയമായ പ്രതാപ് നിവാസില്‍ എത്തിച്ചത്. മൂന്നു മണി വരെ ഇവിടെ പൊതുദര്‍ശനത്തിന് വെച്ചു. തുടര്‍ന്ന് പൂങ്കുന്നത്തെ ഗണപതി അഗ്രഹാരത്തിലെ വസതിയിലെത്തിച്ചു. അന്ത്യകര്‍മ്മങ്ങള്‍ക്ക് ശേഷം തൃശൂര്‍ എംജി റോഡിലെ ബ്രാഹ്മണസമൂഹം ശ്മശാനത്തിലായിരുന്നു സംസ്കാരം. മൂത്ത മകന് അമൃതഘടേശ്വര് ചിതക്ക് തീകൊളുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: