കൊല്‍ക്കത്ത: കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും രൂക്ഷമായി വിമര്‍ശിച്ചും പരിഹസിച്ചും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കോണ്‍്രഗസിന്റെ നയം എനിക്ക് മനസിലാകുന്നില്ല,കേരളത്തില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും പരസ്പരം മല്‍സരിക്കുകയാണ്, എന്നാല്‍ പശ്ചിമ ബംഗാളില്‍ ഇരുകൂട്ടരും സഖ്യത്തിലുമാണ്. ബംഗാളില്‍ അവര്‍ ഒന്നിച്ച് യോഗങ്ങള്‍ സംഘടിപ്പിക്കുന്നു, യോജിച്ച് പ്രകടനങ്ങള്‍ നടത്തുന്നു.
പിന്നെന്തിനാണ് അവര്‍ കേരളത്തില്‍ പരസ്പരം പോരാടുന്നത്, മമത ചോദിച്ചു. ഒരു പ്രാദേശിക ചാനലിന് നല്കിയ അഭിമുഖത്തിലാണ് അവര്‍ കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും അവസരവാദ സഖ്യത്തിനെതിരെ ആഞ്ഞടിച്ചത്. കോണ്‍ഗ്രസും സിപിഎമ്മും തമ്മിലുള്ള അവിശുദ്ധ സഖ്യം തുറന്നുകാട്ടാന്‍ താന്‍ കേരളത്തിലെ നിയമസഭാതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുമെന്നും മമതാ ബാനര്‍ജി പറഞ്ഞു.
നിലനില്‍പ്പ് തന്നെ അപകടത്തിലായ സാഹചര്യത്തിലാണ് ബംഗാളില്‍ ഇവര്‍ സഖ്യമുണ്ടാക്കിയിരിക്കുന്നത്. ഇരു പാര്‍ട്ടികളും അസ്തിത്വപ്രതിസന്ധിയിലാണ്. ഇത്തരമൊരു പ്രതിസന്ധി ഇല്ലായിരുന്നെങ്കില്‍ സിപിഎം കോണ്‍ഗ്രസിനോ കോണ്‍ഗ്രസ് സിപിഎമ്മിനോ തങ്ങളുടെ തല വില്‍ക്കുമായിരുന്നില്ല. ഇരുവരും ചേര്ന്നെന്നുകരുതി കൂടുതല്‍ വോട്ടൊന്നും ലഭിക്കില്ല. അവര്‍ രണ്ടായിത്തന്നെ മല്‍സരിച്ചിരുന്നെങ്കില്‍ ആദര്‍ശത്തിന്റെ കാര്യമെങ്കിലും പറയാമായിരുന്നു, മമത തുടര്‍ന്നു.
ഇതിനിടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മുമായി സഖ്യമുണ്ടാക്കാന്‍ ഹൈക്കമാന്‍ഡ് കോണ്‍ഗ്രസ് ബംഗാള്‍ ഘടകത്തിന് അനുമതി നല്കി.
ഇതുപ്രകാരം സിപിഎമ്മിന് സ്വാധീനമുള്ള സ്ഥലങ്ങളില്‍ അവരും കോണ്‍ഗ്രസിന് സ്വാധീനമുള്ളയിടങ്ങളില്‍ അവരും മല്‍സരിക്കും. ഇരുകൂട്ടരും പരസ്പരം സഹായിക്കും. ചിലയിടങ്ങളില്‍ പൊതുസമ്മതരായവരായിരിക്കും മല്‍സരിക്കുക.
ഇതിന്റെ ഭാഗമായി യോജിച്ച് തെരഞ്ഞെടുപ്പ് യോഗങ്ങളും പ്രകടനങ്ങളും സംഘടിപ്പിക്കുമെന്നാണ് സൂചന. എന്നാല്‍ പരസ്യമായ സഖ്യമുണ്ടാകില്ലെന്നാണ് നേതൃത്വം നടത്തുന്ന പ്രചാരണം. പക്ഷെ ഇതിനകം പലയിടങ്ങളിലും സംയുക്ത പ്രകടനങ്ങള്‍ നടന്നുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: