കണ്ണൂര്‍: കുടുംബത്തോടൊപ്പം സമാധാനപരമായി ജീവിക്കുവാന്‍ പ്രദേശത്തെ സിപിഎം പ്രവര്‍ത്തകര്‍ അനുവദിക്കുന്നില്ലെന്ന് യുവാവിന്റെ പരാതി. മാനന്തേരിയിലെ വലിയപറമ്പത്ത് വീട്ടില്‍ വടവതി ബാബുവാണ് പരാതിയുമായി രംഗത്തെത്തിയത്. ആദ്യ ഭാര്യയെ വിവാഹമോചനം ചെയ്തതിന് ശേഷമാണ് പ്രശ്നങ്ങള്‍ ഉടലെടുത്ത്. തയ്യല്‍ തൊഴിലാളിയായ തനിക്ക് മാസത്തില്‍ ചെലവുകൊടുക്കാന്‍ കഴിയില്ലെന്നതിനാല്‍ തന്റെ പേരിലുള്ള സ്വത്തും വീടും ആദ്യഭാര്യക്കും മക്കള്‍ക്കും വിട്ടുകൊടുത്തിരുന്നു. രണ്ടാമത് താന്‍ ബിജി എന്ന യുവതിയെ വിവാഹം ചെയ്തു. ആദ്യ ഭാര്യയ്ക്ക് കൊടുത്തതില്‍ നിന്നും തന്റെ കൈവശമുള്ള ബാക്കി രണ്ടസെന്റ് സ്ഥലത്ത് വീടുപണിയെടുക്കാന്‍ നോക്കിയപ്പോഴാണ് ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ തന്നെ തടഞ്ഞത്. ആദ്യഭാര്യയെ വിവാഹമോചനം ചെയ്തതുമായി ബന്ധപ്പെട്ട വിഷയത്തില്‍ 13 വര്‍ഷമായി താന്‍ പീഡനം അനു‘വിക്കുകയാണെന്ന് ബാബു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിന്റെ കാരണങ്ങളൊന്നും വ്യക്തവുമല്ല. തന്റെ കൈവശമുള്ള രണ്ടരസെന്റ് ഭൂമി ഉപേക്ഷിച്ച് നാട് വിടണമെന്നതാണ് അക്രമിക്കുന്നവരുടെ ആവശ്യം. ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുക്കുന്നില്ല. ഇപ്പോഴും അക്രമം തുടരുകയാണെന്നും ബാബുപറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ബാബുവിന്റെ ഭാര്യ ബിജിയും പങ്കെടുത്തു.
രമണം സിനിമയുടെ പ്രചരണ ഗാനം റിലീസ് ചെയ്തു
കണ്ണൂര്‍: മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ജീവിതത്തെ ആസ്പദമാക്കി ബല്‍റാം മട്ടന്നൂര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച രമണം സിനിമയുടെ പ്രചരണ ഗാനം റിലീസ് ചെയ്തു. സമസ്ത മലയാളി ചലച്ചിത്ര പരിഷത്താണ് നിര്‍മാണം. സിനിമയുടെ ഷൂട്ടിങ്ങ് അടുത്ത ദിവസം ആരംഭിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഗാനത്തിന്റെ റിലീസ് ചങ്ങമ്പുഴയുടെ മകള്‍ ലളിത ചങ്ങമ്പുഴ നിര്‍വ്വഹിച്ചു. യുട്യൂബില്‍ ൃലാമിമാ എന്ന് ടൈപ്പ് ചെയ്താല്‍ ഗാനം കേള്‍ക്കാവുന്നതാണ്. സിനിമയുടെ നിര്‍മാണ ചെലവ് കണ്ടെത്തുന്നത് സംവിധായകന്റെ തന്നെ പുസ്തകങ്ങള്‍ വില്പന നടത്തികൊണ്ടാണ്. ഏകദേശം ഏഴ് കോടിയാണ് സിനിമയുടെ നിര്‍മാണ ചെലവ്. മലയാളത്തിലെ പ്രശസ്തനായ യുവതാരമായിരിക്കും ചങ്ങമ്പുഴയായി അഭിനയിക്കുന്നത്. പുസ്തകവില്പനയുടെ അടുത്തഘട്ടം ആരംഭിക്കുന്നതോട് കൂടി ചങ്ങമ്പുഴയായി അഭിനയിക്കുന്ന യുവതാരത്തെ പ്രഖ്യാപിക്കും. പത്രസമ്മേളനത്തില്‍ സംഗീതസംവിധായകന് സജിച്ചന്, ഗായകന് രഞ്ചിത്ത് ശ്രീധരന്, ലളിത ചങ്ങമ്പുഴ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: