കണ്ണൂര്‍: ഒരു വര്‍ഷം മുന്‍പ് കേന്ദ്രസര്‍ക്കാര്‍ മോട്ടോര്‍ തൊഴിലാളികള്‍ക്കായി പ്രഖ്യാപിച്ച ഇഎസ്ഐ പദ്ധതി നടപ്പിലാക്കാന്‍ കേരള സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മോട്ടോര്‍ എഞ്ചിനിയറിംഗ് മസ്ദൂര്‍ സംഘ് (ബിഎംഎസ്) കലക്ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. അസംഘടിത മേഖലയില്‍പ്പെട്ട മോട്ടോര്‍ തൊഴിലാളികള്‍ക്ക് ഇഎസ്ഐ ആനുകൂല്യം നല്‍കണമെന്നാവശ്യപ്പെട്ട് ബിഎംഎസ് നേരത്തേ ദേശവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. എന്നാല്‍ കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ഇത്തരം ആനുകൂല്യങ്ങള്‍ നല്കാന് വിസമ്മതിക്കുകയായിരുന്നുവെന്ന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത ബിഎംഎസ് ജില്ലാ സെക്രട്ടറി സി.വി.തമ്പാന് പഞ്ഞു. തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്ന നിലപാടുകളായിരുന്നു കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ കാലാകാലങ്ങളായി സ്വീകരിച്ചത്. എന്നാല്‍ കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് തൊഴിലാളികള്‍ക്ക് അനുകൂലമായ നിലപാടുകള്‍ സ്വീകരിച്ച് തുടങ്ങിയത്. കേരള സര്‍ക്കാര്‍ തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാതെ അട്ടിമറിക്കുകയാണ്. തൊഴിലാളികള്‍ക്ക് ഗുണകരമായി ഒരു നിയമവും സര്‍ക്കാര്‍ കൊണ്ടുവന്നിട്ടില്ല. മോട്ടോര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഏറെ പരിരക്ഷ ആവശ്യമാണ്. ഏറെ സഹായകരമായ ഇഎസ്ഐ തടഞ്ഞ് വെക്കുന്നതിലൂടെ കേരള സര്‍ക്കാര്‍ തൊഴിലാളികളെ വഞ്ചിക്കുകയാണെന്നും തമ്പാന് പറഞ്ഞു. യൂണിയന് ജില്ലാ പ്രസിഡണ്ട് വി.—മണിരാജ് അധ്യക്ഷത വഹിച്ചു. സി.—കെ.—ശശികുമാര്‍, പി.—എസ്.—ബിജു എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സിവി രാജേഷ് സ്വാഗതവും കെ.—ഗിമോഷ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: