തിരുവനന്തപുരം: സരിത കേസില്‍ മുഖ്യമന്ത്രിക്കെതിരെ സംസാരിച്ച് വാര്‍ത്ത സൃഷ്ടിച്ച പ്രവാസി മലയാളിക്കെതിരെ ഭൂമി തട്ടിപ്പ് കേസ്. കവടിയാര്‍ തെങ്ങുംപള്ളില്‍ ടി.സി. മാത്യുവും ഭാര്യയും ചേര്‍ന്ന് ഒരുകോടിരൂപ തട്ടിയെടുത്തുത്തെന്ന് കാണിച്ച് ശ്രീകാര്യം സ്വദേശി ജഗന്നാഥനാണ് പരാതി നല്‍കിയിരിക്കുന്നത്. വീടും വസ്തുവും വില്‍ക്കാമെന്ന് പറഞ്ഞ് തട്ടിയെടുത്തു എന്നാണ് കേസ്. മാത്യുവിന്റെ കവടിയാറിലെ 10 സെന്റ് സ്ഥലവും വീടും 2.45 കോടിരൂപ വിലയ്ക്ക് വാങ്ങാന്‍ ജഗന്നാഥന് സമ്മതിച്ചു. ഒരുകോ
ടിരൂപ അഡ്വാന്‍സ് നല്കി നാലുമാസത്തെ കാലാവധി പറഞ്ഞ് കരാര്‍ ഒപ്പിട്ടു. ചെക്ക് മുഖേനയാണ് ഒരു കോടി നല്‍കിയത്. കാലാവധി പരിധിക്കുള്ളില്‍ തന്നെ ബാക്കിതുക സംഘടിപ്പിച്ച് സമീപിച്ചപ്പോള്‍ ആധാരം എഴുതി ന
ല്കാന് തയ്യാറായില്ല. ഒരുകോടിരൂപ വാങ്ങിയ കാര്യം സമ്മതിച്ചെങ്കിലും അത് കടം വാങ്ങിയതാണെന്ന നിലപാടിലായിരുന്നു. പണം പിന്നീട് തരാമെന്നും നിര്‍ബന്ധിച്ചാല്‍ കേസില്‍പ്പെടുത്തി അകത്താക്കുമെന്നും ജഗന്നാഥനെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് നടന്ന അനേ്വഷണത്തില്‍ ഈ വസ്തുവും വീടും മാത്യു മറ്റൊരാള്‍ക്ക് വിറ്റതാണെന്ന കാര്യം അറിയുന്നത്.
പേരൂര്‍ക്കട പോലീസില്‍ ഇദ്ദേഹത്തിനെതിരെ തട്ടിപ്പു കേസ് നിലനില്‍ക്കുന്നുണ്ട്. മാത്യുവിനു പുറമെ ഭാര്യ എലിസബത്ത് ബ്രോക്കര്‍ രാജേന്ദ്രന് എന്നിവരെ പ്രതിയാക്കിയാണ് പരാതി നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: