ഹൈദരാബാദ:പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവാവും സുഹൃത്തും ചേര്‍ന്ന് 17 കാരിയെ ജീവനോടെ തീകൊളുത്തി. പശ്ചിമ ഗോദാവരിയിലെ എലരു മണ്ഡലിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ് പെണ്‍കുട്ടി മരിച്ചതായി പോലീസ് അറിയിച്ചു.
വിക്കിയും സുഹൃത്ത് പെഡാബാബുവുമാണ് പെണ്‍കുട്ടിയെ ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തിയത്. പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്ത് ഇരുവരും വീട്ടിലെത്തുകയും മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു.പെണ്‍കുട്ടിയ്ക്ക് 90 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. മരിക്കുന്നതിനു മുന്‍പുതന്നെ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
സംഭവത്തില്‍ രണ്ട് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ രണ്ട് യുവാക്കള്‍ പിന്തുടരുകയും ശല്യപ്പെടുത്തുകയും ചെയ്തിരുന്നെന്ന് പോലീസില്‍ പരാതി നല്‍കിയിരുന്നെന്ന് കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു. പ്രതികള്‍ മുമ്പും പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: